കീവ്: റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യ പരസ്യപ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. റഷ്യക്കാർ എന്നും സുഹൃത്തുക്കളാണെന്നും പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദമുയർത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പുടിന്റെ നീക്കം തടയാൻ റഷ്യയിൽ നിന്ന് ശബ്ദം ഉയരണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. രാജ്യത്തിനായി പോരാടുമെന്നും രാജ്യത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകി. പരിക്കേറ്റ യുക്രെയ്ൻ സൈനികരെ സഹായിക്കുന്നതിനായി രക്തം ദാനം ചെയ്യാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
കീവിലടക്കം പ്രതിരോധ സംവിധാനം തകർത്തെന്നും നാഷണൽ ഗാർഡ് ആസ്ഥാനം തകർത്തെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. 6 വിമാനങ്ങൾ തകർത്തെന്നും 50 ലധികം സൈനികരെ റഷ്യ വധിച്ചെന്നും യുക്രയ്ൻ പ്രസിഡന്റ് വാദിച്ചു.
തങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും യുദ്ധമല്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് ആവർത്തിച്ച് പറഞ്ഞിട്ടും വ്യോമാക്രമണത്തോടെ റഷ്യ ഇന്ന് യുദ്ധം ആരംഭിക്കുകയായിരുന്നു.
Comments