ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട; എല്ലാവരേയും സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തി വരുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. 18,000 ത്തോളം വിദ്യാർത്ഥികളെ ഉൾപ്പെടെ യുക്രെയ്‌നിൽ പെട്ടുകിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനുള്ള ആസൂത്രണങ്ങൾ വിദേശകാര്യമന്ത്രാലയം നടത്തി വരുകയാണ്. യുദ്ധ ഭീഷണി ഉയർന്നപ്പോൾ തന്നെ യുക്രെയ്‌നിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തി അവിടെയുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ വ്യോമപാത അടച്ചിട്ട സാഹചര്യത്തിൽ വിമാനമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം നടത്താനാകില്ല. അതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ദൗത്യത്തിൽ ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ ആക്രമണം നടക്കുന്ന മേഖലയിലേക്ക് അയക്കാൻ വിദേശകാര്യ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

യുക്രെയ്‌നിലെ ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അതിന് വേണ്ട എല്ലാ സംവിധാനങ്ങളും ആസൂത്രണം ചെയ്യുകയാണ്. യുക്രെയ്‌നിലുള്ള മലയാളി വിദ്യാർത്ഥികളുമായി ടെലിഫോണിലൂടെ സംസാരിച്ചിരുന്നെന്നും യുദ്ധ ഭീഷണി നിലനിൽക്കുന്ന യുക്രെയ്‌നിലെ കിഴക്കൻ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പടിഞ്ഞാറൻ പ്രദേശത്ത് കാര്യമായ പ്രശ്‌നങ്ങൾ ഇല്ല. വൈദ്യുതി, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ നിലവിൽ ലഭിക്കുന്നുണ്ടെന്ന് വിദ്യാർത്ഥികൾ തന്നെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി വിദ്യാർത്ഥികൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. യുക്രെയ്‌നിൽ കൺട്രോൾ റൂമുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി എല്ലാവർക്കും ബന്ധപ്പെടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സാഹചര്യം ഉണ്ടായിരുന്ന ഇറാക്കിൽ നിന്നുൾപ്പെടെ കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നിട്ടുള്ള നയതന്ത്ര സംവിധാനമാണ് ഇന്ത്യയുടേത്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര സർക്കാരിന് സാധിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ആർക്കും വേണ്ട. മറ്റ് കാര്യങ്ങളിൽ വെളിപ്പെടുത്തുന്നതിൽ പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിഫോണിലൂടെ മാത്രമല്ല, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലൂടെ ബന്ധപ്പെടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: v.muraleedharanukarine warindians in ukraine
ShareTweetSendShare

More News from this section

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies