ന്യൂഡൽഹി : കേന്ദ്രസർക്കാർ പദ്ധതികളുടെ ആനൂകൂല്യങ്ങളിൽ നിന്നും ഇസ്ലാമിക വിശ്വാസികളെ പിൻതിരിപ്പിച്ച് ഇസ്ലാം മതപാഠശാലയായ ദാരുൾ ഉലൂം ദിയോബന്ദ്. കേന്ദ്രസർക്കാർ പദ്ധതിയായ ഇ-ശ്രം കാർഡുകൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. ഇ- ശ്രം പദ്ധതിയിൽ അംഗമാകരുതെന്നാണ് മുസ്ലീങ്ങളോടുള്ള ആഹ്വാനം.
പദ്ധതി ഇസ്ലാമിക വിരുദ്ധമാണെന്ന് ആരോപിച്ചാണ് മതപാഠശാല ഫത്വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇൻഷൂറൻസ്, പലിശ, ചൂതാട്ടം എന്നീ കാര്യങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് ഇ- ശ്രം. ഇത് മൂന്നും ഇസ്ലാം വിരുദ്ധമാണെന്ന് ദാരുൽ ഉലൂം ദിയോബന്ദ് ഇഫ്താ വിഭാഗം മേധാവി മുഫ്തി എ കരം പറഞ്ഞു. ഒരാൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ് എന്നത് പലിശയുടെയും, ചൂതാട്ടത്തിന്റെയും മിശ്രണം ആണ്. ഇക്കാരണത്താലാണ് ഫത്വ ഏർപ്പെടുത്തിയത്. ഇത് മൂന്നും ഇസ്ലാമിന് ഹറാം ആണെന്നും മുഫ്തി വ്യക്തമാക്കുന്നു.
അടുത്തിടെ പേടിഎമ്മിലെ ജോലി ഹറാമാണെന്നും, ഫോണിൽ ഫോട്ടോ എടുക്കക്കരുതെന്നും മതപാഠശാല ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഈ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് പുതിയ ഫത്വയുമായി മതപാഠശാലാ അധിതകൃതർ രംഗത്ത് വന്നിരിക്കുന്നത്.
Comments