കിവ് : യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾക്കിടെ കുടുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് സംരക്ഷണമൊരുക്കി ഇന്ത്യൻ എംബസി. കിവിലുള്ള എംബസിയാണ്200 ലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താൽക്കാലിക താമസസൗകര്യം ഉൾപ്പെടെ ഒരുക്കി നൽകിയിരിക്കുന്നത്. വിദ്യാർത്ഥികളുടേതായി പുറത്തുവന്ന വീഡിയോകളിൽ യുക്രെയ്നിലെ ആശങ്ക വ്യക്തമാകും. എംബസി പങ്കുവെച്ച മറ്റൊരു വീഡിയോയിൽ ഇന്ത്യൻ അംബാസഡർ വിദ്യാർത്ഥികളോട് സംസാരിക്കുന്നതായും കാണാം
യുക്രെയ്ൻ വിമാനത്താവളങ്ങൾക്ക് നേരെ റഷ്യ ആക്രമണം നടത്തിയതോടെ രാജ്യത്തേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കാൻ ഇവിടെ എത്തിയ വിദ്യാർത്ഥികളാണ് കുടുങ്ങിപ്പോയത്. ഇവരെയാണ് എംബസിക്ക് സമീപമുള്ള സ്കൂളിൽ എത്തിച്ചത്. യുക്രെയ്ൻ സർക്കാരുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് സ്കൂൾ വിട്ട് നൽകിയത് എന്ന് അംബാസഡർ അറിയിച്ചു. വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Ambassador's Interaction with Indian Students in Kyiv.@MEAIndia @PIB_India @PIBHindi @DDNewslive @DDNewsHindi @DDNational @PMOIndia @IndianDiplomacy pic.twitter.com/jrfXPlzPKY
— India in Ukraine (@IndiainUkraine) February 24, 2022
മലയാളി വിദ്യാർത്ഥികളും യുക്രെയ്നിൽ പെട്ട് കിടക്കുന്നുണ്ട്. ഇവർക്കും എംബസി സൗകര്യമൊരക്കിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യൻ എംബസി വേഗം നാട്ടിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദ്യാർത്ഥികൾ വീഡിയോയിലൂടെ വ്യക്തമാക്കി. ഹംഗറി, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക്, റൊമാനിയ എന്നിവിടങ്ങളിലൂടെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Comments