കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ കനത്ത ആക്രമണം തുടരുന്നു. എങ്ങും അശാന്തിയുടെയും ആശങ്കയുടെയും ദയനീയരംഗങ്ങളാണ്. റോക്കറ്റ് ആക്രമണങ്ങളിൽ വാഹനങ്ങളും കെട്ടിടങ്ങളും തകർന്നു വീഴുന്നു. സൈനിക വാഹനങ്ങളെ മറികടന്ന് പലായനം ചെയ്യുന്ന അഭയാർത്ഥികൾ. കീവ് ലക്ഷ്യമിട്ട് ആക്രമണം കനക്കുമ്പോൾ യുക്രെയ്‌നിൽ നിന്നും കൂട്ടപലായനം തുടരുകയാണ്.
രണ്ടു ദിവസത്തിനകം യുക്രെയ്‌ന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പലായനം ചെയ്തത് ഒരു ലക്ഷത്തിലേറെ പേരാണ്. രാജ്യാതിർത്തിയിൽ അഭയാർത്ഥികളുടെ നീണ്ട ക്യൂ കാണാം. പോളണ്ട്, മോൾഡോവ, റൊമാനിയ, ഹങ്കറി, സ്ലോവാക്യ അതിർത്തികളിലേക്ക് പലായനം ചെയ്തതായാണ് വിവരം. 44 ദശലക്ഷം ജനതയുളള യുക്രെയ്‌നിൽ നിന്നു അഞ്ചു ദശലക്ഷത്തോളം ജനങ്ങൾ പലായനം നടത്തി.
ഈ ദിവസം നിർണായകമാണെന്നാണ് പ്രസിഡന്റന്റെ മുന്നറിയിപ്പ്. യുക്രെയ്‌നിനോട് കീഴടങ്ങാൻ പുടിനും കീഴടങ്ങില്ലെന്ന് വൊളോഡിമിർ സെലൻസ്‌കിയും കൊമ്പുകോർക്കുമ്പോൾ കീവ് ദുരന്തമുഖത്താണ്. ദയനീയ മുഖങ്ങളാണ് എങ്ങും. എവിടേക്ക് പോകും എങ്ങനെ ജീവിക്കും എന്നൊന്നും ഒരുനിശ്ചയവുമില്ല. പലായനത്തിന് കഴിയാത്തവർ സുരക്ഷിതത്വം ഉറപ്പാക്കാൻ ഭൂകർഭ മെട്രോ ട്രെയിനുകളെ ആശ്രയിക്കുകയാണ്.
മെട്രോ ട്രെയിനുകൾ താമസസ്ഥലമാക്കിയിരിക്കുകയാണ് കീവ് ജനത. കൂടുതൽ മെട്രോ ട്രെയിനുകൾ താമസത്തിനായി തുറന്നുകൊടുത്തു.ട്രെലഗ്രാം വഴി പുറംലോകവുമായി ആശയവിനിമയം നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ ആശങ്കയ്‌ക്കിടയിലാണ് സന്തോഷവാർത്ത പുറത്തുവരുന്നത്. ഭൂഗർഭ മെട്രോയിൽ ഒരു യുവതി ഒരു കുഞ്ഞിനു ജൻമം നൽകി. ഏതാനും മണിക്കൂറുകൾക്കു മുൻപ് ടെലഗ്രാം വഴിയാണ് ഈ വിവരം പുറംലോകമറിഞ്ഞത്. പട്ടിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രവും ടെലഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. അശാന്തിപടരുന്ന കീവിൽ മെട്രോ ട്രെയിനിൽ പിറന്ന കുഞ്ഞ് പ്രതീക്ഷയുടെ പ്രതീകമാവുകയാണ്.
Comments