കീവ്: യുക്രെയ്നിൽ അധിനിവേശം നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ റഷ്യൻ സൈന്യത്തിന്റെ ക്രൂരത സാധാരണക്കാരിലേക്കും വ്യാപിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി ആരോപിച്ചു. യുക്രെയ്ന്റെ ജനവാസ മേഖലകളിൽ റഷ്യം സൈന്യം ബോംബും മിസൈലും വെച്ച് ആക്രമണം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിലെല്ലാം ക്രൂരമായ ആക്രമണം അഴിച്ച് വിടുകയും സാധാരണക്കാരായ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം മനപ്പൂർവ്വം നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം രാത്രി സാധാരണക്കാർക്ക് വളരെ ക്രൂരവും ഭയാനകവുമായിരുന്നു.തുടർച്ചയായ വെടിവെപ്പുകളുണ്ടായി. എങ്ങും ബോംബിന്റെ ശബ്ദം, മിസൈൽ ആക്രമണങ്ങൾ നടത്തി റഷ്യ ക്രൂര വിനോദത്തിലേർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു.
ജീവനുള്ള എല്ലാത്തിനെയും തെരഞ്ഞ് പിടിച്ച് റഷ്യ ആക്രമിക്കുകയാണ് കിന്റർഗാർഡനുകളും പാർപ്പിട സമുച്ചയങ്ങളും എന്തിന് ആംബുലൻസ് വരെ റഷ്യൻ സൈന്യം ആക്രമിക്കുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി.വസിൽകീവ്,കീവ്,ചെർനിഗിവ്,സുമി,കാർകീവ്, തുടങ്ങിയ നിരവധി നഗരങ്ങളും ചെറു പട്ടണങ്ങളും രണ്ടാം ലോക മഹായുദ്ധത്തെ അനുസ്മരിക്കും വിധം തകർന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Comments