പാലക്കാട് : ചെർപ്പുളശ്ശേരിയിൽ സിഐടിയു അക്രമം. വിവിധഭാഷാ തൊഴിലാളികൾ ഉൾപ്പെടെ മൂന്ന് പേരുടെ കൈകൾ പ്രവർത്തകർ തല്ലിയൊടിച്ചു. സംഭവത്തിൽ 10 സിഐടിയു പ്രവർത്തകർക്കെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസ് എടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഗ്രാനൈറ്റ് ഗോഡൗണിലെ രണ്ട് വിവിധ ഭാഷാ തൊഴിലാളികൾക്കും, ലോറിയുടെ ഡ്രൈവർക്കുമാണ് മർദ്ദനം ഏറ്റത്. വീടുപണിയ്ക്കായി ശ്രീകൃഷ്ണപുരം സ്വദേശി വാങ്ങിയ ഗ്രാനൈറ്റ് സ്ലാബുകളിൽ അഞ്ച് എണ്ണത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് മാറ്റി നൽകാനായി വീട്ടിൽ എത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് സ്ലാബുകൾ ഇറക്കിയപ്പോൾ തന്നെ സിഐടിയു പ്രവർത്തകർ സ്ഥലത്ത് എത്തി. പിന്നാലെ ഒരു പ്രകോപനവും ഇല്ലാതെ തൊഴിലാളികളെയും ഡ്രൈവറെയും മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ മൂന്ന് പേരുടെയും കൈകൾ ഒടിഞ്ഞു. ഇവർ ചെർപ്പുളശ്ശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാൽ ആരെയും ആക്രമിച്ചില്ലെന്നു ലോഡ് ഇറക്കുന്നത് അറിയിക്കാത്തത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയു പ്രവർത്തകരുടെ വാദം.
Comments