ന്യൂഡൽഹി: യുക്രെയ്ൻ പ്രതിസന്ധിക്കിടെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷിതമായ ഇടനാഴി സൃഷ്ടിക്കാൻ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കണമെന്ന് യുക്രെയ്ൻ-റഷ്യ സർക്കാരിനോട് പലവിധത്തിൽ ആവശ്യപ്പെട്ടിരുന്നു.
വിദേശകാര്യ മന്ത്രാലയവും എംബസിയും വിദ്യാർത്ഥികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നതിനോടൊപ്പം ഷെൽട്ടറുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യമായ നീക്കങ്ങൾ നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പറഞ്ഞു.
20,000-ത്തിലധികം ഇന്ത്യക്കാർ ഇതിനോടകം യുക്രെയ്ൻ അതിർത്തി കടന്നു. ഇന്ത്യൻ എയർഫോഴ്സിന്റെ സി-17 വിമാനം ഉൾപ്പെടെ അടുത്ത 24 മണിക്കൂറിൽ പതിനാറ് വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. സുമി നഗരത്തിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള എല്ലാ മാർഗങ്ങളും പ്രയോഗിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Comments