ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും താമര വിരിയുമെന്ന് എക്‌സിറ്റ് പോൾ ഫലം. വൻ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്നാണ് റിപ്പബ്ലിക്ക് എക്‌സിറ്റ് പോൾ ഫലം വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി 277 സീറ്റുകൾ വരെ തൂത്തുവാരുമെന്നാണ് എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.
403 നിയമസഭ മണ്ഡലങ്ങളുള്ള യുപിയിൽ നാൽപത് ശതമാനത്തിന് മുകളിൽ വോട്ട് ബിജെപി നേടുമെന്നാണ് പ്രവചനം. 262 മുതൽ 277 സീറ്റുകൾ വരെ ബിജെപി കരസ്ഥമാക്കും. അതേസമയം 119-134 സീറ്റുകൾ നേടി എസ്പി രണ്ടാം സ്ഥാനത്ത് തുടർന്നേക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി 34 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്‌സിറ്റ് ഫലം സൂചിപ്പിക്കുന്നു.
മൂന്നാം സ്ഥാനത്ത് പോലും കോൺഗ്രസ് വരില്ലെന്നാണ് റിപ്പബ്ലിക് എക്‌സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 3-8 സീറ്റുകൾ മാത്രം നേടുന്ന കോൺഗ്രസിന് പിന്തള്ളി മൂന്നാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പി 15 സീറ്റുകൾ നേടാമെന്നും എക്‌സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. ബിഎസ്പി 16 ശതമാനവും കോൺഗ്രസ് അഞ്ച് ശതമാനവും വോട്ടുകൾ നേടിയാക്കാമെന്നാണ് റിപ്പോർട്ട്.
Comments