ലക്‌നൗ : ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ, പിന്നോക്ക വിഭാഗക്കാർ കൂട്ടത്തോടെ, ബിജെപി ക്ക് വോട്ട് ചെയ്തതതാണ് ബിജെപിയുടെ തുടർ ഭരണത്തിന് കാരണമെന്ന് ബിഎസ്പി നേതാവ് മായാവതി.
ഉന്നത ജാതിക്കാരും, നിരവധി ഒബിസി വിഭാഗത്തിൽ പെട്ട ഹിന്ദുക്കളുമായിരുന്നു ബിഎസ്പിയുടെ വോട്ട് ബാങ്ക് . പക്ഷെ ഇത്തവണ അവർ തങ്ങൾക്ക് വോട്ട് ചെയ്തില്ലെന്നും , ബിജെപിക്കൊപ്പം നിന്നെന്നും മായാവതി അഭിപ്രായപ്പെട്ടു. എസ്പി വീണ്ടും അധികാരത്തിൽ എത്തിയാൽ കാടൻ ഭരണവും , ഗുണ്ടാരാജും തിരിച്ചു വരുമെന്ന് സാധാരണക്കാർ ഭയന്നെന്നും, ഇവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്‌തെന്നും മായാവതി ചൂണ്ടിക്കാട്ടി .
മുസ്ലിം വിഭാഗക്കാർ തങ്ങൾക്ക് വോട്ട് ചെയ്തില്ല, അവരെല്ലാം ബിജെപിക്കെതിരായി എസ് പിക്ക് വോട്ട് ചെയ്തു. മുസ്ലിംങ്ങളെ വിശ്വസിക്കുന്നതിൽ നിന്നും തങ്ങൾ പാഠം പഠിച്ചു . ഈ അനുഭവം ഞങ്ങൾ മനസ്സിൽ സൂക്ഷിക്കുകയും അതിനനുസരിച്ച് മാറുകയും ചെയ്യും മായാവതി പറഞ്ഞു. മുസ്ലിങ്ങൾ പിന്തുണച്ചിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. മുസ്‌ലിംകളുടെയും ദലിതുകളുടെയും വോട്ടുകൾ ഒന്നിച്ചിരുന്നെങ്കിൽ, പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് ചെയ്തത് ആവർത്തിക്കാമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ത്രികോണ പോരാട്ടം നടന്നിരുന്നെങ്കിൽ ബിഎസ്‌പിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാമായിരുന്നുവെന്നും മായാവതി കൂട്ടിച്ചേർത്തു.
യുപിയിൽ ഒരു കാലത്ത് ഭരണം കയ്യാളിയിരുന്ന പാർട്ടിയായ ബിഎസ്പിക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് നേടാനായത്.
Comments