ന്യൂഡല്‍ഹി: യുപിയില്‍ മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിജയിച്ചുകയറിയത് ജാതി രാഷ്‌ട്രീയത്തിന് അറുതിയായെന്നതിന് തെളിവാണെന്ന് ബിജെപി. നാനാജാതി മതസ്ഥരും ബിജെപിക്ക് വോട്ടുചെയ്തുവെന്ന് വിവിധ മണ്ഡലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ജാതി രാഷ്‌ട്രീയത്തിന് യുപിയില്‍ അറുതിയായെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍. 46 ശതമാനം വോട്ടാണ് ബിജെപി സഖ്യം നേടിയത്. 1977നുശേഷമുള്ള ഏറ്റവും വലിയ വോട്ടുവിഹിതമാണ് ബിജെപി നേടിയത്. 77നുശേഷം 40 ശതമാനം കടക്കുന്നത് ആദ്യമാണ്. ആ വര്‍ഷം ജനതാപാര്‍ട്ടി നേടിയത് 47.8 ശതമാനം വോട്ടായിരുന്നു. 2017 കൂടുതല്‍ സീറ്റ് ലഭിച്ചിരുന്നുവെങ്കിലും വോട്ട് 39.6 ശതമാനമായിരുന്നു.
20 ശതമാനം മുസ്ലീംവോട്ടുകളാണ് യുപിയിൽ ബിജെപിക്ക് ഉള്ളത്. പത്ത് മുസ്ലീംഭൂരിപക്ഷ പ്രദേശങ്ങളിൽ രണ്ടിടത്ത് ബിജെപി വിജയിച്ചു. 1.7 ലക്ഷം മുതൽ 2.5ലക്ഷം വരെ മുസ്ലീംവോട്ടുളള മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. ഇത് മുസ്ലീംവോട്ടുകൾ ബിജെപിയിലേക്ക് വന്നുവെന്നതിന് തെളിവാണ്.
മുസ്ലീംവോട്ടുകളെന്ന പോലെ ദളിത് സ്വാധീനമേഖലയിലും ബിജെപി മുന്നേറ്റം കുറിച്ചു. ഠാക്കൂര്‍ സ്വാധീനമുളള പത്ത് മണ്ഡലങ്ങളില്‍ എട്ടിടത്ത് ബിജെപിയും രണ്ടിടത്ത് എസ്പിയും വിജയിച്ചു. യാദവ സ്വാധീനമേഖലയില്‍ പത്ത് സീറ്റുകളില്‍ ആറിടത്ത് എസ്പിയും നാലിടത്ത് ബിജെപിയും ജയിച്ചു. ജാട്ട് മേഖലയില്‍ ബിജെപി ശക്തമായ മുന്നേറ്റം കുറിച്ചു. ബ്രാഹ്മണ മേധാവിത്വമുള്ള 114 മണ്ഡലങ്ങളില്‍ മിക്കതും ബിജെപി പിടിച്ചു.
Comments