ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് രക്ഷിതാക്കളും വിദ്യാർത്ഥികളും. കോടതി വിധിയെ മാനിച്ച് ഹിജാബ് ഉപേക്ഷിച്ച് യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഇരു കൈയ്യും നീട്ടിയാണ് സഹപാഠികളും അദ്ധ്യാപകരും സ്വീകരിക്കുന്നത്.
ഉഡുപ്പിയിലെ എംജിഎം കോളേജിൽ ഹിജാബ് ഉപേക്ഷിച്ച് യൂണിഫോം ധരിച്ചെത്തിയ സന കൗസർ എന്ന ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയുടെ അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
എനിക്ക് മറ്റ് വഴികളില്ല എനിക്ക് എന്റെ വിദ്യാഭ്യാസം വേണം,ഞാൻ യൂണിഫോം ധരിച്ച് സഹപാഠികളുടെ സമീപത്തേയ്‌ക്ക് ചെന്നപ്പോൾ അതിൽ ഒരു ഹിന്ദു വിദ്യാർത്ഥി നീ ഞങ്ങളിൽ ഒരാൾ എന്ന് പറഞ്ഞ് ചേർത്ത് പിടിച്ചെന്ന് വിദ്യാർത്ഥിനി പറയുന്നു.
അതേസമയം വിദ്യാഭ്യാസത്തേക്കൾ പ്രധാനം ഹിജാബ് ധരിക്കലാണെന്ന് പറഞ്ഞ് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നുണ്ട്. പലരും പരീക്ഷകൾ പോലും എഴുതാൻ കൂട്ടാക്കുന്നില്ല. കോടതി വിധിക്കെതിരെ മുസ്ലീം സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
Comments