റെയിലും ഇല്ല;മെട്രോയും ഇല്ല; എന്തിനേറെ പറയുന്നു;റോഡുപോലുമില്ല;സമ്പന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ ?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റെയിലും ഇല്ല;മെട്രോയും ഇല്ല; എന്തിനേറെ പറയുന്നു;റോഡുപോലുമില്ല;സമ്പന്ന രാജ്യത്ത് ഇങ്ങനെയൊരു പ്രദേശമോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 11:02 am IST
FacebookTwitterWhatsAppTelegram

വലിയ തിരക്കുകളൊന്നും ഇല്ലാത്ത സുന്ദരമായ ഒരു ഗ്രാമജീവിതം സ്വപ്നം കാണാത്തവർ അധികമുണ്ടാവില്ല. പ്രതേകിച്ച് നഗരത്തിരക്കുകൾക്കിടയിൽ ആളുകൾ ശ്വാസം മുട്ടി കഴിയുന്ന ഈ പുതിയ കാലത്ത്. എന്നാൽ ഈ തിരക്കുകൾ ഒന്നും ഇല്ലാത്ത ഒരു ഗ്രാമം ഭൂമിയിലുണ്ട്. റോഡുകളില്ലാത്ത ഒരു ഗ്രാമം. നെതർലാൻഡ്സിലെ വെനീസ് എന്നറിയപ്പെടുന്ന പൗരാണിക ഗ്രാമമായ ഗീതോൺ. വാഹനങ്ങളില്ലാത്ത ഗ്രാമത്തിൽ ജനവാസം തീരെയില്ലെന്ന് കരുതിയാലും തെറ്റി. ഇവിടെ ഒരുപാട് ആൾക്കാരുമുണ്ട്. അവർ പണിത അതിമനോഹരമായ വീടുകളുമുണ്ട്. വീടിനു പുറത്തെ റോഡുകൾക്ക് പകരം ഇവിടെ കനാലുകളാണ് ഉള്ളത്. കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും പകരം ബോട്ടുകളും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേയ്‌ക്ക് പോകണമെങ്കിലിൽ ബോട്ടിൽ തന്നെ പോകണം. നോക്കാം ഗീതോൺ നഗരത്തിന്റെ വിശേഷങ്ങൾ.

കിഴക്കൻ നെതർലാൻഡ്സിലെ പ്രവിശ്യയായ ഓവറൈസിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ മനോഹാരിതയെ മുഴുവൻ തന്നിലേക്ക് ആവാഹിച്ചെടുത്തിട്ടുണ്ട് ഈ കൊച്ചു ഗ്രാമം. ഗീതോൺ എന്ന് ഈ ഗ്രാമത്തിന് പേര് ലഭിക്കാനൊരു കാരണമുണ്ട്. എന്താണെന്ന് വെച്ചാൽ പത്താം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അവശിഷ്ടങ്ങളായ നൂറുകണക്കിന് ഗോട്ട്ഹോൺസ് അഥവാ ആട്ടിൻ കൊമ്പുകൾ ഈ ഗ്രാമത്തിൽ നിന്നും കണ്ടെത്തിയിരുന്നു. അങ്ങെയാണ് ഈ നാടിന് ഗീതോൺ എന്ന പേര് ലഭിച്ചത്.

നെതർലാൻഡ്സിന്റെ തലസ്ഥാനമായ ആംസ്റ്റർഡാമിൽ നിന്ന് വെറും രണ്ട് മണിക്കൂർ യാത്ര ചെയ്താൽ ഗീതോണിലെത്താം. 1958ൽ ഡച്ച് ഫിലിം ഡയറക്ടറായ ബെർറ്റ് ഹൻസ്ട്ര അദ്ദേഹത്തിന്റെ ‘ഫാൻഫെയർ’ എന്ന ചിത്രത്തിലൂടെ ഗീതോണിനെ ലോക പ്രശസ്തമാക്കി. അതിനുശേഷം ഇവിടേക്ക് വിനോദസഞ്ചാരികൾ ധാരാളമായി ഒഴുകിയെത്താൻ തുടങ്ങി. എന്നാൽ പ്രശാന്ത സുന്ദരമായ ഗ്രാമീണ കാഴ്ചകൾ സ്വപ്നം കണ്ട് ഗീതോണിലെത്തുന്നവർ തങ്ങളുടെ വാഹനങ്ങളെല്ലാം പുറത്ത് പാർക്ക് ചെയ്തു വേണം അകത്തേക്ക് പ്രവേശിക്കാൻ. കാൽനടയായോ അല്ലെങ്കിൽ ബോട്ടുകളിലൂടെയോ മാത്രമേ ഈ ഗ്രാമത്തിൽ ചുറ്റിക്കറങ്ങാൻ സാധിക്കൂ.

നാലുപാടും കനാലുകളാൽ ചുറ്റപ്പെട്ട ഗീതോണിന്റെ പ്രധാന പ്രത്യേകത ഇവിടെ റോഡുകളില്ല എന്നത് തന്നെയാണ്. ആധുനിക ഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത ഈ ഗ്രാമത്തിൽ ജനങ്ങൾ എങ്ങനെ യാത്ര ചെയ്യുന്നു എന്നറിയാൻ ഏവർക്കും കൗതുകമുണ്ടാവും. അത് അറിയാൻ വേണ്ടി തന്നെ ഒരുപാട് ആളുകൾ ഇവിടേയ്‌ക്ക് എത്താറുണ്ട്. ഇവിടുത്തെ ഗ്രാമവാസികളുടെ യാത്രകളെല്ലാം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലും കൂടിയാണ്. കനാലുകളിലൂടെയും ബോട്ടുകളിലുമാണ് അവർ വീടുകളിലേക്ക് എത്തിച്ചേരുന്നതും. കനാലുകൾക്ക് കുറുകെയായി ഏകദേശം 176 പാലങ്ങൾ ഇവിടെയുണ്ട്.

ഇവിടുത്തെ ബോട്ടുകൾക്കുമുണ്ട് പ്രത്യേകത. ശബ്ദമില്ലാത്ത എൻജിനുകൾ ഉപയോഗിച്ചാണ് അവ നിർമ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ബോട്ടുകൾ ‘വിസ്പറിംഗ് ബോട്ടുകൾ’ എന്നാണ് അറിയപ്പെടുന്നത്. ബോട്ട് യാത്രയ്‌ക്ക് പുറമേ കനാലുകളുടെ ഇരുവശങ്ങളിലുമുള്ള ചെറിയ നടപ്പാതകളിലൂടെയും ആളുകൾക്ക് യാത്ര ചെയ്യാം. നടപ്പാതകളിലൂടെയുള്ള സൈക്കിൾ സഞ്ചാരം ഇവിടുത്തെ പതിവ് കാഴ്ചകളിലൊന്നാണ്. നെതർലാൻഡ്സിലെ ഒരു ഔദ്യോഗിക വാഹനം തന്നെയാണ് സെക്കിൾ. ഈ രാജ്യത്തെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിവരെ സൈക്കിളിൽ യാത്ര ചെയ്യുന്നത് കാണാം.

ഇതിനൊക്കെ പുറമേ നെതർലാൻഡ്സിലെ ഒരു പൗരാണിക ഗ്രാമം കൂടിയാണ് ഗീതോൺ. അമൂല്യമായ പുരാവസ്തു ശേഖരങ്ങളും ഇവിടെയുണ്ട്. രുചികരമായ ഭക്ഷണവും വിഭവങ്ങളും ഒരുക്കിയാണ് ഇവിടുത്തെ റസ്റ്റോറന്റുകളും കഫേകളും വിനോദസഞ്ചാരികളെ സ്വീകരിക്കുന്നത്. പ്രശാന്ത സുന്ദരമായ ഈ തുരുത്തിൽ കാതോർത്താൽ പ്രകൃതിയുടെ അനശ്വര സംഗീതം ആസ്വദിക്കാം. കാരണം അരുവികളുടെയും പക്ഷികളുടെയും ശബ്ദമല്ലാതെ മറ്റൊരു ശബ്ദവും ഇവിടെ നിങ്ങളെ അലോസരപ്പെടുത്തില്ല. വിനോദ സഞ്ചാരികളെ ആകർഷിക്കാനായി പ്രത്യേക ബോട്ട് ടൂറിസം പദ്ധതി തന്നെ ഗീതോണിൽ തയ്യാറാക്കിയിട്ടുണ്ട്.

തിരക്കേറിയ ജീവിത യാത്രക്കിടയിൽ കുറച്ച് ശാന്തത ആഗ്രഹിക്കാത്തവർ ആരുണ്ട്… ആരും തന്നെയുണ്ടാവില്ല… കെ-റെയിലിനും അതിവേഗ പാതകളുമില്ലാതെ വികസനവും പുരോഗതിയും പൂർണമാകില്ലെന്ന് ചിന്തിക്കുന്നർ കണ്ണ് തുറന്ന് കാണേണ്ടതുതന്നെയാണ് ഗീതോണിലെ കാഴ്ചകൾ…..

Tags: Netherlands
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies