മുംബൈ : 11 കാരിയായ പെൺകുട്ടി നാല് വർഷമായി സ്വന്തം കുടുംബത്തിൽ നിന്നും നേരിട്ടത് കൊടും പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛനും, സഹോദരനും, മുത്തച്ഛനും, അമ്മാവനും മാറി മാറി പീഡിപ്പിച്ചു. സ്‌കൂളിൽ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി ഇത് വെളിപ്പെടുത്തിയത്. സംഭവത്തിൽ നാല് പേർക്കെതിരെയും പോലീസ് കേസെടുത്തു.
പൂനെയിലെ ബന്ദ്ഗാർഡനിലാണ് സംഭവം നടന്നത്. സ്‌കൂളിൽ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവയെപ്പറ്റി കൗൺസിലർ പഠിപ്പിച്ചപ്പോഴാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തുന്നത്. തുടർന്ന് ഇവർ സാമൂഹ്യ സംഘടന വഴി കുട്ടിയെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധന നടത്തിയെന്നും പ്രതികളെ പിടികൂടിയെന്നും പോലീസ് അറിയിച്ചു. അച്ഛനും സഹോദരനുമെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മുത്തച്ഛനും അമ്മാവനുമെതിരെ മോശം സ്പർശനത്തിനും കേസെടുത്തു. ബീഹാർ സ്വദേശികളായ കുടുംബം നിലവിൽ പൂനെയിലാണ് താമസിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചു.
Comments