കൊച്ചി: കൊച്ചിയിൽ വീണ്ടും ടാറ്റൂ കേസ്. കുൽദീപ് കൃഷ്ണ എന്ന ടാറ്റൂ ആർട്ടിസ്റ്റിനെതിരെ പരാതിയുമായി സഹപ്രവർത്തകയാണ് രംഗത്ത് എത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിൽ കുൽദീപിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. ഇടപ്പള്ളിയിലെ ഡീപ്പ് ഇങ്ക് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കുൽദീപ് കൃഷ്ണ.
2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡന ദൃശ്യം ഒളിക്യാമറയിൽ പകർത്തിയെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. ടാറ്റൂ ചെയ്യാൻ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുൽദീപ് പീഡിപ്പിച്ചെന്നാണ് പരാതി. കാസർകോട് സ്വദേശിയാണ് കുൽദീപ് കൃഷ്ണ. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കൊച്ചിയിലെ ടാറ്റൂ ആർടിസ്റ്റ് സുജേഷിനെതിരെ പരാതി നൽകിയവരുടെ എണ്ണം ഏഴായി. ഒരു വിദേശവനിതയാണ് ഏറ്റവും ഒടുവിൽ പരാതി നൽകിയിരിക്കുന്നത്. 2019ൽ കൊച്ചിയിലെ കോളേജിൽ വിദ്യാർത്ഥിനിയായിരിക്കെ ഇൻക്‌ഫെക്ടഡ് സ്റ്റുഡിയോയിൽ വെച്ച് സുജേഷ് ലൈംഗികാതിക്രമം നടത്തിയെന്നതാണ് പരാതി. സുജേഷിനെതിരെ നിരവധി യുവതികള് മീടു പോസ്റ്റിട്ട കാര്യം സുഹൃത്തിൽനിന്ന് അറിഞ്ഞതിനെ തുടർന്നാണ് പരാതി നൽകാൻ വിദേശ വനിതയും തീരുമാനിച്ചത്.
Comments