ബെയ്ജിംഗ് : കമിതാക്കൾക്ക് 15 കുട്ടികൾ ഉണ്ടായതിന് ഉദ്യോഗസ്ഥരിൽ നിന്നും പിഴ ഈടാക്കി ചൈനീസ് ഭരണകൂടം. 20 വർഷത്തിനിടെയാണ് കമിതാക്കൾക്ക് 15 കുട്ടികൾ ഉണ്ടായത്. ഒരു കുട്ടി നയപ്രകാരം ചൈനയിൽ ഇത് ശിക്ഷാർഹമാണ്. ഈ സാഹചര്യത്തിലാണ് 11 ഉദ്യോഗസ്ഥർക്കെതിരെ ഭരണകൂടം നടപടി എടുത്തത്.
ഗ്വാഗ്‌സിയിലെ റോങ്ക്‌സിയാനിലാണ് സംഭവം. 77 കാരനായ ലിയാംഗിനും 47 കാരിയായ ലു ഹോങ്ക്‌ലാനും അവിവാഹിതരാണ്. 1995 മുതൽ 2016 വരെയുള്ള കാലത്തിനിടയിൽ ഇവർക്ക് 15 കുട്ടികളാണ് ഉണ്ടായത്. 11 പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ഉള്ളത്. എന്നാൽ ചൈനയിലെ കുടുംബാസൂത്രണ നിയമപ്രകാരം ഇത്രയധികം കുട്ടികൾ ഉണ്ടാകുന്നത് ശിക്ഷാർഹമാണ്.
ലോകത്ത് ഏറ്റവുമധികം ജനസംഖ്യ ഉളള രാജ്യമാണ് ചൈന. ഇത് ഇനിയും വർദ്ധിക്കാതിരിക്കാൻ 1980 കളിലാണ് ചൈനീസ് ഭരണകൂടം ഒരുകുട്ടി നയം നടപ്പിലാക്കാൻ ആരംഭിച്ചത്. ഒരു കുട്ടി ജനിച്ചാൽ അമ്മ ഗർഭച്ഛിദ്രം നടത്തണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാൽ ജനന നിരക്ക് കുറഞ്ഞതോടെ ഇത് രണ്ട് കുട്ടികളും പിന്നീട് മൂന്ന് കുട്ടികളുമായി വർദ്ധിപ്പിക്കുകയായിരുന്നു. അതേസമയം ഒരു ദമ്പതികൾക്ക് 15 കുട്ടികൾ ഉണ്ടാകുന്നത് ഭരണകൂടം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല.
Comments