കീവ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നാലെ ക്ലാസ്‌റൂമിൽ നിന്ന് കാറൽ മാർക്‌സിന്റെ പേര് എഴുതിയ നെയിം പ്ലേറ്റ് എടുത്തുമാറ്റി ഫ്‌ളോറിഡ സർവ്വകലാശാല. സർവ്വകലാശാലയിലെ വിവിധ പഠനമുറികളിൽ സാഹിത്യം,രാഷ്‌ട്രീയം തത്ത്വചിന്ത,ശാസ്ത്രം എന്നീ മേഖലകളിലെ പ്രമുഖരുടെ പേരിലുള്ള നിരവധി ക്ലാസ് മുറികൾ ഫ്‌ളോറിഡ സർവ്വകലാശാലയിലുണ്ട്. മാർട്ടിൻ ലൂഥർ കിംഗ്,വില്യം ഷേക്‌സ്പിയർ,മഹാത്മാ ഗാന്ധി, എണസ്റ്റ് ഹെമിംഗ് വേ എന്നിവരുടെ പേരുകളുള്ള പഠനമുറിയോടൊപ്പമായിരുന്നു കാറൽ മാർകിന്റേയും പേരുള്ള പഠനമുറി.
റൂമിലെ കാൾ മാർക്‌സിന്റെ നെയിം ബോർഡുകൾ എല്ലാം മാറ്റിയെന്നാണ് കാമ്പസ് റിഫോം റിപ്പോർട്ട് ചെയ്യുന്നത്. യൂണിവേഴ്സിറ്റിയിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണ് നെയിംപ്ലേറ്റ് പൂർണ്ണമായും നീക്കം ചെയ്തതെന്നും വാർത്തകളുണ്ട്.
യുക്രെയ്‌നിലേയും ലോകത്തെ മറ്റിടങ്ങളിലെയും നിലവിലെ സംഭവങ്ങൾ കണക്കിലെടുത്ത്, 2014 ൽ ഫ്ലോറിഡ സർവകലാശാലയിലെ സ്റ്റഡി റൂമിൽ സ്ഥാപിച്ചിരുന്ന കാൾ മാർക്സിന്റെ പേര് നീക്കം ചെയ്യുന്നത് ഉചിതമാണെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്ന് ഫ്ളോറിഡ യൂണിവേഴ്സിറ്റി വക്താവ് സ്റ്റീവ് ഒർലാൻഡോ വ്യക്തമാക്കി.
മറ്റ് പഠനമുറികളിലെ പേരുകൾ നീക്കം ചെയ്തിട്ടില്ലെന്നും മാർക്‌സിന്റെ സ്ഥാനത്ത് പുതിയ പേരുകളൊന്നും ചേർത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
2015 ലാണ് യുക്രെയ്ൻ കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്ക് രാജ്യത്ത് നിരോധന മേർപ്പെടുത്തിയത്. പാർട്ടിക്ക് പ്രവർത്തിക്കുന്നതിലും തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ട്.വംശീയ വിദ്വേഷം ഉണർത്തൽ, മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും മേലുള്ള കടന്നുകയറ്റം തുടങ്ങിയ കാരണങ്ങൾ ആരോപിച്ചായിരുന്നു 2015ൽ യുക്രെയ്ൻ കോടതി കമ്യൂണിസ്റ്റ് പാർട്ടിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.
Comments