എറണാകുളം: നടൻ വിനായകന്റെ വിവാദ പരമർശനത്തിനെതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങൾ സിനിമ മേഖലയ്‌ക്ക് ആകെ നാണക്കേടാണെന്ന് മഹിളാ മോർച്ച പ്രതികരിച്ചു. വിനായകൻ തെറ്റ് തിരുത്തണമെന്നും മഹിളാമോർച്ച എറണാകുളം ജില്ലാ അദ്ധ്യക്ഷ ഡോ. രചന ആവശ്യപ്പെട്ടു.
സ്ത്രീയുടെ പോരാട്ടം പ്രമേയമാകുന്ന ഒരുത്തി എന്ന ചിത്രത്തിന്റെ വാർത്ത സമ്മേളനത്തിനിടെയാണ് നടൻ വിനായകന്റെ വിവാദ പരാമർശം ഉണ്ടായത്. മീടു ആരോപണത്തെക്കുറിച്ച് മാദ്ധ്യമ പ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് നൽകിയ വിനായകന്റെ മറുപടിയാണ് വിവാദമായത്. മീടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ലെന്നും ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ തോന്നിയാൽ അത് ചോദിക്കുമെന്നും വിനായകൻ മറുപടി പറഞ്ഞു. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും വിനായകൻ വ്യക്തമാക്കി. സിനിമയുടെ സംവിധായൻ വി.കെ പ്രകാശ് നടി നവ്യ നായർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിനായകന്റെ വിവാദ പ്രതികരണം.
വിനായകന്റെ പ്രസ്താവനക്കെതിരെ സിനിമ മേഖലകളിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാൽ സിനിമയിലെ വനിതാ കൂട്ടായിമായ ഡബ്ല്യൂസിസി അടക്കമുള്ള സംഘടനകൾ പ്രതികരിക്കാത്തതും വിമർനമാകുകയാണ്. വേദിയിലിരുന്ന നടി നവ്യ പ്രതികരിക്കാതിരുന്നതും ഏറെ ചർച്ച ചെയ്യപ്പെട്ടു. വിനായകന്റെ പരാർശത്തിന് എന്തുകൊണ്ട് പ്രതികരിച്ചില്ലെന്ന ചോദ്യത്തിന്, അപ്പോൾ തനിക്ക് പ്രതികരിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നു എന്നാണ് നവ്യ നായർ മറുപടി നൽകിയത്. സംവിധായകൻ വി.കെ പ്രകാശിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിലായിരുന്നു നവ്യയുടെ വിശദീകരണം.
Comments