ഗുവാഹട്ടി: ദേശീയ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി അസം കൃഷി മന്ത്രി അതുൽ ബോറ അറിയിച്ചു.
ഓൾ അസം സ്റ്റുഡന്റ്‌സ് യൂണിയനുമായും (എഎഎസ്യു) മറ്റ് സംഘടനകളുമായും നടത്തിയ യോഗത്തിലാണ്തീരുമാനമെടുത്തതെന്ന് ബോറ പറഞ്ഞു. 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച എൻആർസിയുടെ പട്ടിക അംഗീകരിക്കില്ലെന്നും പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
എൻആർസിയുടെ അവസാന പട്ടികയിൽ നിരവധി അനധികൃത ബംഗ്ലാദേശികളുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ബംഗ്ലാദേശി രഹിത എൻആർസി പട്ടിക വേണമെന്നും എഎഎസ്യു നേതാവ് സമുജ്ജൽ ഭട്ടാചാര്യ പറഞ്ഞു.
2020 ൽ, അസമിലെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് സ്റ്റേറ്റ് കോർഡിനേറ്റർ ഹിതേഷ് ദേവ് ശർമ്മ ഗുവാഹത്തി ഹൈക്കോടതിയിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കുകയും 2019 ഓഗസ്റ്റ് 31 ന് പ്രസിദ്ധീകരിച്ച എൻആർസി ലിസ്റ്റ് എൻആർസിയുടെ അനുബന്ധ പട്ടിക മാത്രമാണെന്നും പറഞ്ഞു. 4795 അനർഹരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Comments