ഓരോ സ്ഥലത്തും പല പല ജീവികൾ ചിലപ്പോഴെങ്കിലും ശല്യമായി മാറാറുണ്ട്. കേരളത്തിൽ അത് തെരുവ് നായയാണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ വന്യ മൃഗങ്ങളായിരിക്കും. എന്നാൽ സിംഗപ്പൂരിലെ ഒരു നഗരത്തിൽ കോഴികളാണ് പ്രശ്‌നക്കാരായി മാറിയിരിക്കുന്നത്. ഇവിടെ കോഴികളുടെ എണ്ണം മനുഷ്യരെക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ പറയുന്നത്.
കോഴികളുടെ തൂവലും, കാഷ്ഠവും ഒക്കെ വഴിനിറയെ ഉണ്ട്. കൂടാതെ പാതിരാത്രിയിൽ കൂവി വിളിച്ച് ഉറക്കം കളയുന്നതായും പ്രദേശവാസികൾ പറയുന്നു. പുറത്തിറങ്ങി നടന്നാൽ പിന്നാലെ വരുമെന്നും ചിലർ പരാതി പറയുന്നു. ശല്യം രൂക്ഷമായതോടെ സിംഗപൂരിൽ കോഴിക്കെതിരെ നടപടിയെടുക്കാനൊരുങ്ങുകയാണ് അധികൃതർ. അതേസമയം ചിലർ കോഴികളെ അനുകൂലിക്കുന്നുമുണ്ട്. അത്ര ശല്യക്കാരല്ലെന്നാണ് ഇവർ പറയുന്നത്.
എന്തായാലും കോഴികളെ കൂട്ടത്തോടെ പിടിച്ച് ഫാമുകളിൽ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. ഇവയെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനേയും നിയോഗിച്ചിട്ടുണ്ട്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കോഴികളെ പിടികൂടി കൂട്ടിലടയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഹാരം കൊടുക്കാതിരിക്കാനൊക്കെ പരസ്യ ബോർഡ് വരെ ഈ ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
Comments