കൊച്ചി : വിവിധ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തകര്‍ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. ഓട്ടോ തടഞ്ഞു. പിച്ചി, മാന്തി എന്നിങ്ങനെയുള്ള പരാതികളാണ് വലിയ വാർത്തയായി വന്നത്.
പണിമുടക്ക് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം. ഹൈക്കോടതി ഒരു സ്ഥാപനത്തിലെ പണിമുടക്ക് നിരോധിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന വിധികൾ പുറപ്പെടുവിച്ച കോടതിയാണ് കേരള ഹൈക്കോടതി.
മാനേജ്മെന്റ് കള്ള പരാതിയിലാണ് നടപടി വന്നത്. നാട്ടിലെ മനുഷ്യർക്ക് വേണ്ടിയാണ് പണിമുടക്ക്. മാദ്ധ്യമങ്ങൾക്കും കോടതിക്കും ഈ ധാരണ വേണം. കോടതി വിധിയെ പുല്ല് വില കല്പിച്ചു തൊഴിലാളികൾ പണിമുടക്കുന്നു. അവരെ അഭിവാദ്യം ചെയ്യുന്നെന്നും എളമരം കരീം പറഞ്ഞു.
രാജ്യത്താകമാനം സമരത്തിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ സമരം പൂർണമാണ്. കുത്തക മാദ്ധ്യമങ്ങൾ പണിമുടക്കിന് എതിരാണ് . പണിമുടക്ക് രണ്ട് മാസം മുൻപ് പ്രഖ്യാപിച്ചതാണ്. എന്നിട്ടും ജനങ്ങൾ വലഞ്ഞു എന്ന തരത്തിലാണ് വാർത്ത നൽകുന്നതെന്നും എളമരം കരീം പറഞ്ഞു.
Comments