കൊച്ചി : മാപ്പിള കലാപം പങ്കെടുത്ത വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പെടെയുള്ള 382 പേരെ സ്വാന്തത്ര സമര സേനാനികളുട പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് വലിയ തെറ്റായേനെയെന്ന് ഐസിഎച്ച്ആർ അംഗം ഡോ സിഐ ഐസക്. സമഗ്രമായി പഠിച്ചതിനു ശേഷമാണ് ഇവരെ പട്ടികയിൽ നിന്നും ഐസിഎച്ച്ആർ ഒഴിവാക്കിയത്. ഇവർക്ക് അടിസ്ഥാന പരമായി സ്വാതന്ത്ര്യ സമരവുമായി ബന്ധം ഇല്ലെന്നും ഡോ സിഐ ഐസക്ക് ജനം ടിവിയോട് പറഞ്ഞു.
1921 ൽ മലബാർ ഹിന്ദു വിരുദ്ധ കലാപത്തിന് നേതൃത്വം നൽകിയ വായിരംകുന്നത് കുഞ്ഞഹമ്മദ് ഹാജി അടക്കമുളളവരെയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. അടിസ്ഥാനപരമായി അവർക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നാണ് സിഐ ഐസക്ക് പറഞ്ഞത്. മലബാർ കലാപത്തിൽ പങ്കെടുത്തവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരാണെന്ന് എഴുതിവെച്ചു കൊണ്ടുള്ള ലേഖനമാണ് ഐസിഎച്ച്ആറിന് ലഭിച്ചത്. അത് പരിശോധിച്ചപ്പോഴാണ് സ്വാതന്ത്ര്യ സമരവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.
നിർബന്ധിത മതപരിവർത്തനം, ക്ഷേത്രങ്ങൾ നശിപ്പിക്കൽ, സ്ത്രീകളെ തട്ടിക്കൊണ്ട് പോകൽ, മോഷണം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുണ്ടായിരുന്നത്. കോടതി രേഖകളും മറ്റ് റിപ്പോർട്ടുകളും പരിശോധിച്ചാണ് ഓരോ വ്യക്തികളെയും വിലയിരുത്തിയത്. സബ് കമ്മിറ്റി താൻ കൊടുത്ത റിപ്പോർട്ട് ഒരു വ്യത്യാസവുമില്ലാതെ അംഗീകരിച്ചു. അതിന് ശേഷമാണ് 382 ആളുകളെയും ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
വാരിയംകുന്നത്തിനെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അപരാധം
വാരിയംകുന്നത്തിനെപ്പോലുള്ളവരെ സ്വാതന്ത്ര്യസമരസേനാനിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അപരാധം; ഡോ. CI ഐസക്
Posted by Janam TV on Monday, March 28, 2022
Comments