കാലിഫോർണിയ: 1,700 ഇഴജന്തുക്കളെ കൈവശം വെച്ച് അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നും ഒളിപ്പിച്ചനിലയിലാണ് പാമ്പുകൾ ഉൾപ്പെടെ 60 ഇഴജന്തുക്കളെ കണ്ടെടുത്തത്. കാലിഫോർണിയ സ്വദേശിയാണ് അറസ്റ്റിലായത്. മെക്‌സിക്കൻ അതിർത്തി വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
30കാരനായ ജോസ് മാനുവൽ പെരേസ് എന്നയാളാണ് അറസ്റ്റിലായത്. അപൂർവയിനം പല്ലികൾ, പാമ്പുകൾ, മുതലക്കുഞ്ഞുങ്ങൾ, ആമകൾ മറ്റ് ഇഴജന്തുക്കൾ എന്നിവയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ഇവയിൽ അറുപത് എണ്ണത്തെ ഡ്രസിന്റെ പോക്കറ്റിലും പാന്റിനുള്ളിലുമായിരുന്നു ഒളിപ്പിച്ചിരുന്നത്. ചോദ്യം ചെയ്തപ്പോൾ ഇഴജന്തുക്കളെയെല്ലാം താൻ വളർത്തുന്നതാണെന്നായിരുന്നു പ്രതിയുടെ മറുപടി.
Jose Manuel Perez, 30, of Oxnard is charged with smuggling more than 1,700 reptiles into the United States, including 60 found hidden in his clothes at the San Ysidro Port of Entry in February 2022. pic.twitter.com/YWKF0dOXRc
— US Attorney L.A. (@USAO_LosAngeles) March 24, 2022
എന്നാൽ കാട്ടിൽ നിന്നും അപൂർവയിനം ഇഴജന്തുക്കളെ പിടികൂടി വിൽപന നടത്തുകയായിരുന്നു പ്രതി. വന്യമൃഗങ്ങളെ വിൽപന നടത്തിയതിനും കള്ളക്കടത്തിന് ശ്രമിച്ചതിനും പ്രതിക്കെതിരെ പോലീസ് കേസെടുത്തു.
Comments