കൊൽക്കത്ത: മമതാ ബാനർജിയുടെ അക്രമരാഷ്‌ട്രീയത്തിനെതിരെ ഉപതെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കാൻ ബിജെപി. ബീഹാറിൽ നിന്ന് ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ച ശത്രുഘ്‌നൻ സിൻഹയ്‌ക്കും മുൻ മന്ത്രി ബാബുൽ സുപ്രിയോയ്‌ക്കു മെതിരെയാണ് ബിജെപി മികച്ച രണ്ട് വനിതാ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുള്ളത്. സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോളും ബാബുലിനെതിരെ കേയാ ഘോഷുമാണ് ജനവിധി തേടുന്നത്.
ഏപ്രിൽ മാസം 12-ാം തിയതിയാണ് അസാൻസോൾ ലോക് സഭാസീറ്റിലേയ്‌ക്കും, ബല്ലിഗുൻഗേ നിയമസഭാ സീറ്റിലേയ്‌ക്കുമാണ് ഉപതിരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. അസാൻസോളിൽ നിന്നും ലോക്‌സഭയിലേക്കാണ് അഗ്നിമിത്ര മത്സരിക്കുന്നത്. കേയാഘോഷ് മത്സരിക്കുന്നത്
ബല്ലിഗുൻഗേ നിയമസഭാ മണ്ഡലത്തിലേയ്‌ക്കുമാണ്.
വൻതാരപ്രഭയ്‌ക്കപ്പുറം ജനങ്ങളുമായി കൂടുതൽ സംവദിക്കാനറിയാവുന്ന രണ്ട് യുവ വനിതാ പ്രവർത്തകരെ നിർത്തി ബിജെപി വെല്ലുവിളിക്കുന്നത് മമതയെയാണ്. മാത്രമല്ല ആസാൻസോളിലും ബല്ലിഗുൻഗേയിലും വോട്ടർമാരിൽ പകുതിയിലേറെ സ്ത്രീകളാണെന്നതും ബിജെപി ശ്രദ്ധിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കായി മത്സരരംഗത്തും പ്രചാരണ രംഗത്തും ഏറെ തിളങ്ങിയ സ്ഥാനാർത്ഥിയാണ് അഗ്നിമിത്ര പോൾ. ആസാൻസോൾ നിയമസഭാ മണ്ഡലത്തിൽ നിന്ന് മുമ്പ് വിജയിച്ചിട്ടുള്ള സ്ഥാനാർത്ഥികൂടിയാണ് പോൾ.
ദൃശ്യമാദ്ധ്യമ രംഗത്ത് ഏറെ പ്രശസ്തയായ അവതാരകയാണ് കേയാ ഘോഷ്. 40 ശതമാനം മുസ്ലീം വോട്ടർമാരുള്ള മണ്ഡലത്തിൽ ബിജെപി കേന്ദ്രമന്ത്രിസ്ഥാനം ഉപേക്ഷിച്ച് ബംഗാളിലെത്തിയ ബാബുൽ സുപ്രിയോയാണ് തൃണമൂലിനായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.
Comments