കൊച്ചി: ദിലീപിനെതിരായ വധഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കയ്യിലുണ്ടായിരുന്നിട്ടും ബാലചന്ദ്രകുമാർ എന്ത് കൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ല എന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോ എന്ന സംശയമുണ്ടാക്കില്ലെ എന്നും കോടതി ചോദിച്ചു.
എന്നാൽ അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോ എന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ട്. ദിലീപ് ഫോണിൽ നിന്ന് പ്രധാന തെളിവുകൾ നശിപ്പിച്ചു. 7 ഫോൺ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും 6 ഫോൺ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കം ചെയ്‌തെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
Comments