തിരുവനന്തപുരം : ദിലീപിനൊപ്പം വേദി പങ്കിട്ടതിൽ സംവിധായകൻ രഞ്ജിത്തിന് എതിരെ എഐവൈഎഫ്. ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം രഞ്ജിത്ത് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രസ്താവനയിൽ എഐവൈഎഫ് ചൂണ്ടിക്കാട്ടി. ഫിയോകിന്റെ സ്വീകരണ വേദിയിൽ ആണ് ദിലീപിനൊപ്പം രജഞ്ജിത്ത് വേദി പങ്കിട്ടത്.
രഞ്ജിത്തിന്റെ നടപടി അപലപനീയമാണ്. ആക്രമിക്കപ്പെട്ട നടിയെ ഐഎഫ്എഫ്‌കെ വേദിയിലേക്ക് ക്ഷണിച്ചതിലൂടെ സ്ത്രീ സുരക്ഷയിലെ സർക്കാർ നിലപാട് എന്തെന്ന് കാണിച്ചു തന്നിരുന്നു. എന്നാൽ ദിലീപുമായി രഞ്ജിത്ത് വേദി പങ്കിട്ടത് ് സ്ത്രീ സുരക്ഷയെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണ് . ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും എഐവൈഎഫ് വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും ഫിയോക് നൽകിയ സ്വീകരണ പരിപാടിയിലാണ് രഞ്ജിത്തിനൊപ്പം ദിലീപും എത്തിയത്. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ വിവാദം ആയിരുന്നു. എന്നാൽ ദിലീപിന്റെ വീട്ടിൽ ചായ കുടിയ്‌ക്കാനല്ല പോയത് എന്നും, ഫിയോക് ക്ഷണിച്ചിട്ടാണ് പരിപാടിയിൽ പങ്കെടുത്തത് എന്നും, അതിൽ തെറ്റായിട്ട് ഒന്നും തോന്നുന്നില്ലെന്നുമായിരുന്നു രജ്ഞിത്തിന്റെ പ്രതികരണം.
Comments