ന്യൂഡൽഹി:ഇന്ത്യാ-റഷ്യാ ബന്ധത്തെ അപലപിച്ച് അമേരിക്ക നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുൻ യുഎൻ പ്രതിനിധി സയ്യദ് അഖ്ബറുദ്ദീന് സിദ്വിഖി. ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളിൽ ഒരാളായ ദലീപ് സിംഗാണ് ഇന്ത്യ യുക്രെയ്ൻ-റഷ്യ വിഷയത്തിൽ വിമർശനം ഉന്നയിച്ചത്.
ഇന്ത്യ റഷ്യയെ അപലപിക്കാത്തതും റഷ്യയുമായി വ്യാപാര ബന്ധം അവസാനിപ്പി ക്കാത്തതിനേയും ദലീപ് സിംഗ് വിമർശിച്ചിരുന്നു. ഇന്ത്യ അടിയന്തിരമായി ക്രൂഡ് ഓയിൽ വാങ്ങാൻ തീരുമാനിച്ചതിനെ ദലീപ് സിംഗ് വിമർശിച്ചു. എന്നാൽ ഒരു നയതന്ത്രപരമായ സമീപനമല്ല അമേരിക്കയുടെ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് സിദ്വിഖി മറുപടി നൽകി. ഇന്ത്യ ഒരു സംഘർഷത്തിന്റേയും ഭാഗമാകാത്ത രാജ്യമാണെന്ന് ചിലർ മറന്നുപോകുന്നുവെന്നും സിദ്വിഖി പറഞ്ഞു.
യുഎൻ പ്രതിനിധിയായിരിക്കേ ചൈനയുടെ നീക്കങ്ങൾക്കെതിരേയും പാകിസ്താന്റെ ഭീകരതയേയും സമർത്ഥമായി തുറന്നുകാട്ടിയ മികച്ച ഉദ്യോഗസ്ഥനായിരുന്നു സയ്യദ് അഖ്ബറുദ്ദീൻ സിദ്വിഖ്വി.
ആഗോളതലത്തിൽ പ്രതിസന്ധികൾ പലതാണ്. യുക്രെയ്ൻ റഷ്യാ വിഷയത്തിൽ ഇന്ത്യ രണ്ടു ഭാഗവും പിടിക്കാത്ത രാജ്യമാണ്. അക്രമം അവസാനിപ്പിക്കണമെന്ന് റഷ്യയോട് ആവശ്യപ്പെട്ടതും ആദ്യം ഇന്ത്യയാണ്. ഇതെല്ലാം മനസ്സിലാക്കിയിട്ടും ഇന്ത്യയുടെ വിശാലമായ ലോകവീക്ഷണത്തെ മനസ്സിലാക്കാത്തത് നിർഭാഗ്യകരമാണെന്നും സിദ്ദിഖ്വി പറഞ്ഞു.
ഇന്ന് ലോകം അശാന്തമാണ്. യാഥാർത്ഥത്തിൽ സംഭവിക്കുന്നത് ലോകരാജ്യങ്ങൾ പലതായി വേർപിരിയുന്നു എന്നതാണ്. ഈ കാലഘട്ടത്തിൽ മറ്റുള്ളവരുടെ വിഷയത്തിലേക്ക് പോകാതെ സ്വന്തം തട്ടകത്തിൽ പ്രവർത്തിക്കുകയാണ് രാജ്യങ്ങൾ ചെയ്യേണ്ടത്. യുക്രെയ്‌നെതിരെ യുദ്ധമാണ് നടക്കുന്നത്. എന്നാൽ അതിനൊപ്പം വൻ ആയുധകച്ചവടവും നടക്കുന്നു. ഒരു ജി20 രാജ്യത്തെ പരിഗണിക്കേണ്ട പോലെയല്ല കാര്യങ്ങൾ നീങ്ങിയത്. ഇതെല്ലാം അന്താരാഷ്‌ട്ര നിയമത്തിന്റെ കുറവുകളാണ് വ്യക്തമാക്കുന്നതെന്നും സിദ്ദ്വിഖി ചൂണ്ടിക്കാട്ടി.















