ഇസ്ലാമാബാദ്:പാകിസ്താൻ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രസിഡന്റ് ആരിഫ് ആൽവി. നാടകീയ രംഗങ്ങൾക്കൊടുവിലാണ് പാക് പാർലമെന്റ് പിരിച്ചുവിടുന്നതായി പ്രസിഡന്റ് പ്രഖായപിച്ചത്. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കർ അനുവദിച്ചില്ല. ഇതിന് പിന്നാലെ പാർലമെന്റ് പിരിച്ചുവിടാൻ ഇമ്രാൻ പ്രസിഡന്റിനോട് ശുപാർശ ചെയ്തിരുന്നു.അടുത്ത എട്ട് ദിവസത്തിനുള്ളിൽ രാജ്യത്ത് ഒരു കാവൽ സർക്കാർ നിലവിൽ വരുമെന്നും മൂന്ന് മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
പാക് ഭരണഘടനയുടെ ആർട്ടിക്കിൾ 224 പ്രകാരം ഇമ്രാൻഖാൻ പ്രധാനമന്ത്രിയായി തുടരുമെന്ന് പാക് മന്ത്രി ഫവാദ് ചൗധരി ട്വീറ്റ് ചെയ്തു. ആർട്ടിക്കിൾ 224 അനുസരിച്ച് കാലാവധി പൂർത്തിയാകുമ്പോൾ പാർലമെന്റ് പിരിച്ചുവിടുകയോ അല്ലങ്കിൽ പ്രസിഡന്റ് തന്റെ വിവേചനാധികാരത്തിൽ പിരിച്ചുവിടുകയോ ചെയ്തലാൽ കാവൽ പ്രധാനമന്ത്രിയുടെ കീഴിൽ ഒരു താൽക്കാലിക മന്ത്രിസഭയെ നിയമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർലമെന്റ് പിരിച്ചുവിടാനുള്ള ഇമ്രാൻഖാന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങവേയാണ് പ്രസിഡന്റിന്റെ നടപടി.
ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിന് പിന്നാലെയാണ് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയത്.അതേസമയം ദേശീയ അസംബ്ലിയിൽ നടന്ന സംഭവങ്ങളിൽ പങ്കിലെന്ന് പാക് സെെന്യം വ്യക്തമാക്കി.
ഇത് രാജ്യദ്രോഹത്തിൽ കുറഞ്ഞ കാര്യമല്ല രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഭരണഘടനയുടെ നഗ്നവും നിഗൂഢവുമായ ലംIvത്തിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്ന് പ്രതിപക്ഷം ഓർമ്മിപ്പിച്ചു.
Comments