ബംഗളൂരു : വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നതിനെ അനുകൂലിച്ച ബജ്രംഗദൾ പ്രവർത്തകൻ ഹർഷയെ കൊല്ലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഐഎ. ഹർഷയുടെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം വർഗ്ഗീയ കലാപം ആയിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ എൻഐഎ കണ്ടെത്തിയിരിക്കുന്നത്. പോലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ എൻഐഎ പുറത്തുവിടുന്നത്.
സ്‌കൂളുകളിൽ ഹിജാബ് വേണ്ടെന്നും, യൂണിഫോംമാത്രം മതിയെന്നുമായിരുന്നു ഹിജാബ് വിഷയത്തിൽ ഹർഷ കൈക്കൊണ്ട നിലപാട്. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. തുടർന്ന് ഹർഷയെ വകവരുത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുകയായിരുന്നു.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് പദ്ധതി മത തീവ്രവാദികൾ നടപ്പാക്കിയത്. വർഗ്ഗീയ ലഹള സൃഷ്ടിക്കുന്നതിന് പുറമേ ആളുകൾക്കിടയിൽ ഭയം ഉണ്ടാക്കുകയും അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എൻഐഎ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസമാണ് ഹർഷയുടെ കൊലപാതകത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തത്. തുടർന്ന് ഇതുവരെ പഴുതടച്ചുള്ള അന്വേഷണം ആയിരുന്നു എൻഐഎ നടത്തിയിരുന്നത്. അന്വേഷണ ചുമതല ഏറ്റെടുത്തതിന് പിറ്റേന്ന് തന്നെ എൻഐഎ സംഘം ശിവമോഗയിൽ എത്തുകയും, വിവര ശേഖരണം നടത്തുകയും ചെയ്തിരുന്നു.
Comments