കൊളംബോ:രാജ്യത്തെ കുറിച്ചുള്ള എല്ലാ പ്രതീക്ഷയും അസ്തമിച്ചെന്നും രാജ്യത്തെ കാത്തിരിക്കുന്നത് കലാപമാണെന്നും ശ്രീലങ്കൻ ഗാന്ധി എടി ആര്യ രത്നെ. അടിസ്ഥാന ആവശ്യങ്ങൾ മറന്ന്, കൂറ്റൻ വികസന പദ്ധതികൾക്ക് പിന്നാലെ പോയി തകർന്നടിഞ്ഞ ശ്രീലങ്ക കേരളത്തിന് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖവും കെട്ടിടങ്ങളും പണിത് ചൈന ശ്രീലങ്കയെ കോളനിയാക്കി മാറ്റി. ലങ്കയിലുള്ള ആയിരക്കണക്കിന് ചൈനീസ് പൗരന്മാർ ഇനി മടങ്ങിപോകില്ല. രാജ്യം സമ്പൂർണമായ കലാപത്തിലേക്കാണ് നീങ്ങുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരാണ് ഇതിന് ഉത്തരവാദികളെന്ന് അദ്ദേഹം ആരോപിച്ചു. താങ്ങാനാകാത്ത വിദേശ ലോണുകളെടുത്തുള്ള വികസന പ്രവർത്തനം ഗുണം ചെയ്യില്ല. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി സമയത്ത് ഇന്ത്യയുടെ സഹായം ആശ്വാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അഴിമതിക്കാരായ ശ്രീലങ്കയിലെ രാഷ്ട്രീയ നേതൃത്വം കാരണം രാജ്യം കലാപത്തിന്റെ വക്കിലായി. വിദേശലോണുകൾ വാങ്ങി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി കടക്കെണിയിലായ ശ്രീലങ്കൻ അനുഭവം കേരളത്തിന് പാഠമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments