ലോകം മുഴുവൻ കാൽക്കിഴീലാകാൻ ഭീകരത പടർത്തി കൊടും ക്രൂരതകൾ ചെയ്ത ഭീകരസംഘടനയായിരുന്നു ഐഎസ്‌ഐഎസ്. സിറിയയിലും ഇറാഖിലുമാണ് ആസ്ഥാനം സ്ഥാപിച്ചതെങ്കിലും ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആളുകളെ ആകർഷിക്കാൻ ഐഎസ്‌ഐഎസിന് സാധിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നിന്ന് ഇസ്ലാമിക മതപ്രഘോഷണം നടത്തി നിരവധി യുവാക്കളെ സിറിയയിലേക്കും ഇറാഖിലേക്കും എത്തിക്കാൻ തീവ്ര മതപ്രഭാഷകർക്ക് കഴിഞ്ഞു. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ ഐഎസിൽ ചേരുകയും വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. ഇത്തരത്തിൽ ആളുകളെ ജിഹാദി സംഘടകളിലേക്ക് ആകർഷിച്ചിരുന്ന മത പ്രഘോഷകൻ താൻ ചെയ്തിരുന്നത് തെറ്റാണെന്ന് മനസിലാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ഐസ് ഭീകര സംഘടന നശിക്കണം, ഖിലാഫത്ത് ഇല്ലാതാകണം. മുൻ ഇസ്ലാമിക മതപ്രഭാഷകനായ മൂസ സെറന്റോണിയോയുടെ വാക്കുകളാണിത്.
തീവ്ര ഇസ്ലാമിക മതപ്രഭാഷകനായിരുന്ന മൂസ സെറന്റോണിയോ ഇസ്ലാം മതവും ഭീകരവാദവും ഉപേക്ഷിച്ചത് വലിയ അടുത്തിടെ വാർത്തയായിരുന്നു. സിറിയയിലെ ജിഹാദി ഭീകരസംഘടനയിൽ ചേരാൻ ധാരാളം വിദേശഭീകരരെ പ്രേരിപ്പിച്ച മുൻ ഓസ്ട്രേലിയൻ ഇസ്ലാമിക പ്രഭാഷകനായിരുന്നു ഇയാൾ. ഇപ്പോഴിതാ ഇസ്ലാം മതം ഉപേക്ഷിതിന്റെ കാരണം വിവരിക്കുകയാണ് മൂസ സെറന്റോണിയോ. ജയിലിൽ നിന്നും എഴുതിയ ഒരു കത്തിലാണ് ഇയാൾ ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണം വിവരിക്കുന്നത്. ഐഎസ് നശിക്കണമെന്നും ഭീകര സംഘടനയെ ലോകത്ത് നിന്നും തുടച്ച് നീക്കണമെന്നും സെറന്റോണിയോ പറയുന്നു. ദി അറ്റ്‌ലാന്റിക് എന്ന മാഗസിനിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
റോബർട്ട് സെറന്റോണിയോ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഐറിഷ് കത്തോലിക്ക കുടുംബത്തിലാണ് ജനിച്ചത്. 17-ാം വയസ്സിൽ ഇസ്ലാം മതത്തിലേക്ക് തിരിഞ്ഞു. തുടർന്ന് ഫിലിപ്പീൻസിലേക്ക് പോയി. ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നാലെ യുട്യൂബ് ചാനൽ തുടങ്ങുകയും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. നിരവധി യുവാക്കളാണ് ഇയാളുടെ പ്രഭാഷണത്തിൽ വീണ് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഇയാളുടെ നടപടികളെ തുടർന്ന് 2014ൽ മൂസയെ നാടുകടുത്തി. ഐഎസിൽ ചേരാനുള്ള ഉദ്ദേശ്യത്തോടെ ഇന്തോനേഷ്യയിലേക്ക് കപ്പൽ കയറാൻ പദ്ധതിയിട്ടതിന് 2016ൽ മൂസയേയും നാല് അനുയായികളേയും ഓസ്‌ട്രേലിയൻ അധികൃതർ കസ്റ്റഡിയിലെടുത്തു. ഇപ്പോൾ ഓസ്ട്രേലിയൻ ജയിലിലാണ് ഇയാളുള്ളത്. സെറന്റോണിയോ അറസ്റ്റിലാകുന്നതിന് മുമ്പ് ഐഎസ് ഭീകരരുമായി വളരെക്കാലം സോഷ്യൽമീഡിയ വഴി ആശയവിനിമയം നടത്തിയിരുന്നു.
അമേരിക്കൻ ഉദ്യോഗസ്ഥരെ കൊല്ലണമെന്ന് ആവശ്യപ്പെടാനും സിറിയൻ തീവ്രവാദികളെ അഭിനന്ദിക്കാനും സെറന്റോമിയോ പലപ്പോഴും സോഷ്യൽ മീഡിയ ഉപയോഗിച്ചു. 2021 ജൂണിൽ സെറന്റോണിയോ ഐഎസിനെ നിരാകരിക്കുകയും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തന്റെ പങ്ക് സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം മെൽബണിലെ പോർട്ട് ഫിലിപ്പ് ജയിലിൽ നിന്ന് അയച്ച ഒരു കത്തിൽ താൻ ഐസിസ് ഉപേക്ഷിച്ചതായി സെറന്റോണിയോ പറയുന്നുണ്ട്.
കഴിഞ്ഞ 17 വർഷമായി താൻ തികച്ചും തെറ്റാണ് ചെയ്തിരുന്നത് എന്ന് സെറന്റോണിയോ പറയുന്നു. ഇസ്ലാമിക ഭീകരവാദം ജയിക്കാൻ വേണ്ടി കൊല്ലാനും മരിക്കാനും നിരവധി പേരെ പ്രേരിപ്പിച്ചു. അത് വലിയ അപരാധമാണെന്ന് സെറന്റോണിയോ തുറന്ന് സമ്മതിച്ചു.
ഇസ്ലാമിക ഭീകരവാദത്തിന് തന്നെ പ്രേരിപ്പിച്ച പുസ്‌കങ്ങളെളെല്ലാം വെറും കോപ്പിയടിയാണെന്ന് മനസിലായി. മനുഷ്യനെ ആത്മഹത്യ ചെയ്യാൻ പേരരിപ്പിക്കുകയാണ് ഈ പുസ്തകങ്ങൾ ചെയ്യുന്നത്.ഇതൊന്നും ദൈവിക പ്രചോദനമല്ലെന്നും സാങ്കൽപ്പിക വിവരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സെറന്റോണിയോ പറഞ്ഞു. യഥാർത്ഥ ഇസ്ലാം എന്നാൽ വിഡ്ഢിത്തമാണെന്നും സെറന്റോണിയോ വ്യക്തമാക്കുന്നു. ഐഎസ് ഭീകരരെ ഇല്ലാതാക്കുക, ഖിലാഫത്ത് തകർക്കുക എന്നിവയേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നാണ് സെറന്റോണിയോ പറയുന്നത്.
Comments