എറണാകുളം: കുട്ടനാടിന്റെ ഇന്നത്തെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നുവെന്ന് സംവിധായകൻ പ്രിയദർശൻ. കുട്ടനാടിന്റെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട് കാർഷിക വികസനസമിതി ചെയർമാൻ ഗോപൻചെന്നിത്തലയുടെ അപ്പർകുട്ടനാടിന്റെ പുനരുജ്ജിവനത്തിയായി എന്ന പുസ്തകം ഉയർത്തുന്ന പ്രമേയത്തെക്കുറിച്ച് എറണാകുളം അന്താരാഷ്‌ട്രപുസ്തകോത്സവവേദിയിൽ നടന്ന ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ഒരു കുട്ടനാട്ടുകാരനാണ്. ഇന്നത്തെ കുട്ടനാടിന്റെ അവസ്ഥ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. വിഷയം ദേശീയതലത്തിൽ കൊണ്ടുവരുന്നതിന് ഞാൻ മുന്നിലുണ്ടാവും. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റെ കാർഷികമേഖല സംരക്ഷിക്കപ്പെടണമെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.
അപ്പർകുട്ടനാട് ആദ്യം നേരാംവണ്ണം സംരക്ഷിച്ചാലെ കുട്ടനാടിനെ രക്ഷിയ്‌ക്കാൻ സാധിക്കുകയുള്ളുന്ന് ശാസ്ത്രജ്ഞാനും കുട്ടനാട് കായൽ കൃഷി പരിശിലനകേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാറും അഭിപ്രായപ്പെട്ടു കവിയും ഗാനരചയിതാവുംമായ രാജീവ് ആലുങ്കൽ,പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം.ജോയ് ,കർഷകമോർച്ച സംസ്ഥാന പ്രസിഡൻറ്റ് ഷാജി.ആർ.നായർ,സംവിധായകൻ എ.കെ.സാജൻ, ജയകൃഷ്ണൻ,സി.ജി.രാജഗോപാൽ, ഗ്രന്ഥരചയിതാവ് ഗോപൻ ചെന്നിത്തല എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments