മോസ്കോ: യുക്രെയ്നെതിരെ പോരാടാൻ നിയോഗിക്കപ്പെട്ട സൈനികനിരയിൽ നിന്നും പാരാ കമാന്റോകൾ വിട്ടുനിന്നുവെന്ന് റിപ്പോർട്ട്. രണ്ടര ലക്ഷം സൈനികരെ നിയോഗി ച്ചെന്ന പുടിന്റെ വാദത്തിനിടെ വിവിധ സൈനിക വിഭാഗങ്ങൾ യുദ്ധമുഖത്ത് നിന്നും വിട്ടുനിന്നതായി റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
വിമുക്തഭടന്മാരുടെ പ്രത്യേക സേന യുക്രെയ്ൻ ജനതയ്ക്കെതിരെ ആയുധം എടുക്കില്ലെന്ന് പ്രഖ്യാപിച്ച വാർത്ത പുറത്തുവന്ന് രണ്ടാഴ്ചയ്ക്കകമാണ് റഷ്യയുടെ കരുത്തരായ പാരാ കമാന്റോകളും യുദ്ധമുഖത്ത് പോകാൻ വിസമ്മതിച്ചെന്ന വാർത്ത വരുന്നത്.
റഷ്യയുടെ 60 പേരടങ്ങുന്ന അതിവിദഗ്ധ പാരാ കമാന്റോകളെ സെലൻസ്കിയെ അടക്കം തടവിലാക്കാൻ കീവിലേക്ക് ഇറക്കാനായിരുന്നു പുടിന്റെ തന്ത്രം. പിസ്കോവ് പ്രവിശ്യ കേന്ദ്രീകരിച്ച സൈനിക വ്യൂഹമാണ് വിസമ്മതിച്ചത്. ഇതോടെ ട്രൂപ്പിനെ പിരിച്ചുവിട്ടെന്നും ട്രൂപ്പ് കമാന്ററടക്കം മുതിർന്ന സൈനികർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയെന്നുമാണ് പ്രതിപക്ഷ കക്ഷികൾ പുറത്തുവിട്ടത്.
Comments