ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വകവരുത്തി സൈന്യം. ഇന്ന് രാവിലെയാണ് ശ്രീനഗറിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്ത് സിആർപിഎഫും പോലീസും ചേർന്ന് പരിശോധന തുടരുകയാണെന്ന് കശ്മീർ പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ കഴിഞ്ഞയിടയ്‌ക്ക് സിആർപിഎഫ് ജവാനെ കൊലപ്പെടുത്തിയതിൽ പങ്കുവഹിച്ച ഭീകരനാണെന്ന് പോലീസ് അറിയിച്ചു. ശ്രീനഗറിലെ ബിഷേമ്പേറിലാണ് ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ ദിവസം കശ്മീരിലെ അനന്ത്‌നാഗിലും കുൽഗാമിലും ഒരേസമയം ഏറ്റുമുട്ടലുണ്ടായിരുന്നു. സംഘർഷത്തിൽ ലഷ്‌കർ കമാൻഡറെയും ജെയ്‌ഷെ ഭീകരനെയും സൈന്യം വകവരുത്തി. ശനിയാഴ്ച രാവിലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
Comments