ന്യൂഡൽഹി : കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്. കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് അടുത്തിടെ ഗണപതി വിഗ്രഹങ്ങൾ ലഭിച്ചിരുന്നു . അതിനു പിന്നാലെ സമുച്ചയം ദേശീയ വക്താവ് വിനോദ് ബൻസാൽ ഉൾപ്പെടെയുള്ള വിഎച്ച്പി നേതാക്കളുടെ ഒരു സംഘം സന്ദർശിക്കുകയും ചെയ്തു.
“ഞങ്ങൾ സമുച്ചയത്തിന്റെ പ്രധാന ഭാഗങ്ങൾ സന്ദർശിച്ചു, ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുടെ അവസ്ഥ കണ്ടപ്പോൾ ഹൃദയഭേദകമായിരുന്നു … 27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച സാമഗ്രികൾ കൊണ്ടാണ് കുത്തബ് മിനാർ നിർമ്മിച്ചത്. രാജ്യത്തെ കളിയാക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ സൂപ്പർഇമ്പോസ്ഡ് ഘടന. “ ബൻസാൽ പറഞ്ഞു.
മുമ്പ് ഈ സ്ഥലത്ത് തകർത്ത 27 ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്നും ഹിന്ദുക്കൾക്ക് അവിടെ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും ഞങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് , ”അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ വിഎച്ച്‌പിയുടെ ഭാവി നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ, വിഷയം മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുമെന്നും ആവശ്യമുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹി ടൂറിസം വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 73 മീറ്റർ ഉയരമുള്ള കുത്തബ് മിനാർ ഡെൽഹിയുടെ അവസാനത്തെ ഹിന്ദു രാജ്യത്തിന്റെ പരാജയത്തിന് ശേഷം സൈറ്റിലെ 27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്.
സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയുടെ തെക്ക് അഭിമുഖമായുള്ള മതിലിന്റെ ഭാഗത്ത് നിന്നാണ് തല താഴ്‌ത്തി, കാൽ മുകളിലേക്ക് ഉയർത്തി വച്ച നിലയിലുള്ള ഗണേശ വിഗ്രഹം ലഭിച്ചത് . രണ്ടാമത്തെ വിഗ്രഹം ഇരുമ്പ് കൂട്ടിൽ അടച്ച നിലയിലാണ് . അത് ലഭിച്ചതും പള്ളി നിൽക്കുന്ന സ്ഥലത്താണ്. രണ്ട് വിഗ്രഹങ്ങളും തല കീഴായാണ് മസ്ജിദ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത് .
Comments