ന്യൂഡൽഹി:ലൗ ജിഹാദ് വിഷയത്തിൽ സിപിഎമ്മിന്റെ കാപട്യം പുറത്തായെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ.ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ കേസെടുത്തെങ്കിൽ എന്തുകൊണ്ട് ജോർജ് എം.തോമസിനെതിരെ കേസെടുക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. പാലാ ബിഷപ്പിൽ നിന്ന് ജോർജ് എം.തോമസിലെത്തുമ്പോൾ നാക്കുപിഴ ആകുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു.
ക്രൈസ്തവ പെൺകുട്ടികളെ ജിഹാദികൾ ലക്ഷ്യമിടുന്നുണ്ടെന്ന് പറഞ്ഞതിനാണ് പാലാ ബിഷപ്പിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗൂഡലക്ഷ്യത്തിലൂടെയുള്ള മതപരിവർത്തനം ഇപ്പോഴും നടക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലാ ബിഷപ്പിനെ രാവും പകലും ആക്ഷേപിച്ച് നടന്നു. ജോർജ് എം തോമസ് പറഞ്ഞപ്പോൾ നാക്കുപിഴയെന്ന് പറഞ്ഞ് തള്ളികളയുന്നു.
സിപിഎം നേതാവ് പറഞ്ഞാൽ നാക്കുപിഴയും പാലാബിഷപ്പ് പറഞ്ഞാൽ കേസെടുക്കേണ്ട വിഷയവും ആവുന്നത് എങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു. ക്രൈസ്തവരോട് പിണറായി വിജയൻ ഇക്കാര്യം വിശദീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ ആരോപണങ്ങൾക്ക് മറുപടി പറയണം.
കുട്ടനാട് നിരണത്തെ കർഷക ആത്മഹത്യ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര പദ്ധതികൾ സംസ്ഥാനം കർഷകരിൽ എത്തിക്കുന്നതിൽ ഉള്ള അലംഭാവം ആണ് കർഷക ആത്മഹത്യക്ക് കാരണം. ഇടതിനും സിപിഎമ്മിനും കപട കർഷക സ്‌നേഹമാണ്.
കർഷകർക്ക് വേണ്ടിയുള്ള കേന്ദ്രഫണ്ടുകൾ ലാപ്‌സാകുകയാണ്. കുട്ടനാട്ടിൽ ഇടതുമുന്നണി നേതാക്കൾ പോകാത്തത് എന്തുകൊണ്ട്? യു.പിയിലും ഡൽഹിയിലും ഉള്ള കർഷകർക്ക് വേണ്ടി മാത്രമേ നാവു പൊന്തൂ എന്നാണോ എന്ന് അദ്ദേഹം ചോദിച്ചു. ബിജെപി കേരളത്തിലെ കർഷകർക്കായി രംഗത്തുണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു.
Comments