ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന ശില്പി ഡോ.ബിആർ അംബേദ്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാജ്യം.അടിച്ചമർത്തപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ക്ഷേമത്തിനായുള്ള ബാബാസാഹെബിന്റെ ചിന്തകൾ നമ്മുടെ സർക്കാരിന് പ്രചോദനമാണ്.ഏറ്റവും ദരിദ്രരായവരെ മനസ്സിൽ കണ്ടാണ് സർക്കാർ എല്ലാ പദ്ധതികളും നടപ്പിലാക്കിയതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യക്ക് പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭരണഘടന നൽകി രാജ്യത്തെ ഐക്യത്തിന്റെ നൂലിൽ ബന്ധിച്ചു. ഇതിലൂടെ എല്ലാ വിഭാഗത്തിനും തുല്യ അവസരങ്ങളും അവകാശങ്ങളും നൽകുകയും ചെയ്തു. സാമൂഹിക നീതിയുടെയും സൗഹാർദ്ദത്തിന്റെയും അനശ്വരമായ ആശയമാണ് ബാബാസാഹെബ് അംബേദ്കറുടെ വിശാല ജീവിതമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുസ്മരിച്ചു.
ബാബാ സാഹെബ് ഇന്ത്യ കെട്ടിപ്പടുത്ത നിരവധി സ്ഥാപനങ്ങൾക്ക് തറക്കല്ലിട്ടു. അദ്ദേഹം സാമൂഹിക സൗഹാർദ്ദം പ്രോത്സാഹിപ്പിച്ചു. അത്തരമൊരു മഹാനായ ദേശീയ നായകൻ അംബേദ്കർ ജിയുടെ ജന്മവാർഷികത്തിൽ ഞാൻ അദ്ദേഹത്തെ സ്മരിക്കുകയും നമിക്കുകയും ചെയ്യുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അനുസ്മരിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയും സാമൂഹിക പരിഷ്കർത്താവും വിപ്ലവകാരിയുമായ മഹാത്മൻ ഭാരതരത്ന ഡോ. ബാബാസാഹെബ് അംബേദ്കർ ജിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിക്കുന്നുവെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
Comments