ബെയ്ജിംഗ് : സർവ്വനാശത്തിനായി ചൈന കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകൻ. പാകിസ്താന്റെ സഹായത്തോടെ ഇതിനുള്ള ഗവേഷണങ്ങൾ ചൈന നടത്തിവരികയാണ് പ്രമുഖ ഗവേഷകനായ ആന്റണി ക്ലാൻ ആണ് വെളിപ്പെടുത്തിയത്. വന്നുപോയ വകഭേദങ്ങളെ വിനാശം സൃഷ്ടിക്കാൻ ചൈനയും പാകിസ്താനും ചേർന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
പാകിസ്താനിൽ രഹസ്യമായി ചൈന അതിനൂതന സംവിധനങ്ങളും ഉള്ള ഒരു ഗവേഷണശാല സ്ഥാപിച്ചിട്ടുണ്ട്. ബയോസേഫ്റ്റി ലെവൽ 4 (ബിഎസ്എൽ- 4) ലാബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കടംപെരുകിയതോടെ ചൈനയുടെ ചൊൽപ്പടിയ്‌ക്ക് നിൽക്കുകയാണ് പാകിസ്താൻ. വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് പാകിസ്താനിലെ ലാബിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചൈന പുതിയ കൊറോണ വകഭേദത്തെ നിർമ്മിക്കുന്നുവെന്ന വിവരം രഹസ്യാന്വേഷണ ഏജൻസികളും സ്ഥിരീകരിക്കുന്നു. പാകിസ്താനിൽ നിർമ്മിക്കുന്ന വകഭേദം വന്നുപോയ വകഭേദങ്ങളെക്കാൾ കൂടുതൽ അപകടകാരിയാണ്. ഇവയെക്കാൾ നൂറ് മടങ്ങ് വ്യാപന ശേഷി കൂടിയ വകഭേദമായിരിക്കും ഇതെന്നും ക്ലാൻ വ്യക്തമാക്കി.
ബിഎസ്എൽ 4 ലാബുകൾ സാധാരണ ലാബുകളിൽ നിന്നും വ്യത്യസ്തമാണ്. മാരകമായ വൈറസുകളെക്കുറിച്ച് പഠിക്കുന്നതിനും, നിർമ്മിക്കുന്നതിനുമാണ് ഇത്തരം ലാബുകൾ പ്രയോജനപ്പെടുത്താറെന്നും അദ്ദേഹം വെളിപ്പെടുത്തി.
Comments