ഭോപ്പാൽ : മദ്ധ്യപ്രദേശിൽ വീണ്ടും ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഖാർഗോണിന് സമീപത്തെ ആനന്ദ് നഗറിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. വഴിയിൽ നിൽക്കുകയായിരുന്ന ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം ഉണ്ടായി. പോലീസ് എത്തിയതോടെയാണ് സ്ഥിതിഗതികൾ ശാന്തമായത്. പോലീസ് എത്തിയതോടെ അക്രമി സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നൂറിലധിം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അതീവ ജാഗ്രത തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച രാമനവമി ദിനത്തിൽ സംഘടിപ്പിച്ച ഘോഷയാത്രയിലാണ് സമാന രീതിയിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഘോഷയാത്ര കടന്നു പോകുന്നതിനിടെ മതതീവ്രവാദികൾ ഇവർക്ക് ഹിന്ദുക്കൾക്ക് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
Comments