ഏറ്റവും പുതിയ ലോക സാമ്പത്തിക അവലോകനത്തിൽ പ്രവചിച്ചിരിക്കുന്നതുപോലെ, ഇന്ത്യയുടെ ഉയർന്ന വളർച്ചാ നിരക്ക് ലോകത്തിന് നല്ല വാർത്തയുമാണെന്ന് അന്താരാഷ്‌ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. ഐഎംഎഫ് ഈ ആഴ്ച ആദ്യം 2022ൽ ഇന്ത്യയ്‌ക്ക് 8.2 ശതമാനം ”സാധാരണമായ” വളർച്ച പ്രവചിച്ചിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുന്നു. അതായത് ചൈനയുടെ 4.4 ശതമാനത്തേക്കാൾ ഇരട്ടി വേഗത്തിൽ.
ആഗോള വളർച്ച 2021ൽ 6.1 ശതമാനത്തിൽ നിന്ന് 2022ൽ 3.6 ശതമാനമായി കുറയും. ‘ഉയർന്ന നിരക്കിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ചെറിയ തരംതാഴ്‌ത്തലിനിടയിലും ഈ വർഷം വളർച്ച 8.2 ശതമാനമാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് ഇന്ത്യയ്‌ക്ക് ആരോഗ്യകരമാണ്, മാത്രമല്ല വളർച്ചാ മാന്ദ്യം വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു ലോകത്തിന് ശുഭകരമായ വാർത്തകൂടിയാണ്. ബുധനാഴ്ച ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും വാർഷിക വസന്തകാല യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ജോർജീവ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യ സന്ദർശിക്കുന്ന ജോർജീവ ധനമന്ത്രി നിർമ്മല സീതാരാമനുമായി അവർ കൂടിക്കാഴ്ച നടത്തി. ഇന്ത്യ ഇതിനകം വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്‌ട്ര പങ്ക് വഹിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. ”കൊറോണ സമയത്ത് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ, ഒരു ആഗോള പൊതുനന്മയാണ് നൽകിയത്,” ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ലോകത്തിന് കൂടുതൽ നിശ്ചയദാർഢ്യവും കൂടുതൽ പുരോഗതിയും ആവശ്യമുള്ള മറ്റൊരു മേഖലയായ ഇന്റർനാഷണൽ സോളാർ അലയൻസുമായി ചേർന്ന് പുനരുപയോഗ ഊർജത്തിൽ നയിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ജോർജീവ വിലയിരുത്തി. അടുത്ത വർഷം ഇന്ത്യ ജി 20 യുടെ അധ്യക്ഷനാകുമെന്ന് സൂചിപ്പിച്ച ജോർജീവ, അടുത്ത അവസാനത്തോടെ അന്തിമമാക്കേണ്ട ക്വാട്ടകളുടെ 16-ാമത് പൊതു അവലോകനം ഉൾപ്പെടെ നിരവധി സുപ്രധാന ആഗോള സഹകരണ വിഷയങ്ങളിൽ ഇന്ത്യയുമായി പ്രവർത്തിക്കാൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി.
Comments