കൊച്ചി: പാലക്കാട്ടെ കൊലപാതകത്തിൽ എസ്ഡിപിഐയ്‌ക്ക് പങ്കില്ലെന്നും ആഭ്യന്തര വകുപ്പ് പക്ഷപാതപരമായി പ്രവർത്തിക്കുകയാണെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി.പാലക്കാട് കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക ഭാരവാഹിയാണ്. എസ്ഡിപിഐക്ക് അവിടെ നടന്ന കൊലപാതത്തിലും മറ്റും പങ്കില്ലെന്നും കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പോപ്പുലർ ഫ്രണ്ട് നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്‌ട്രീയ വളർച്ചയാണ് എസ്ഡിപിഐയുടെ ലക്ഷ്യം.കേരളത്തിൽ ന്യൂനപക്ഷ വർഗീയത ഇല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒറ്റപ്പെട്ട ശബ്ദങ്ങളെ പോലും വർഗീയതയെന്ന് പറയുകയാണ്.മതത്തിൽ അധിഷ്ടിതമായ രാഷ്‌ട്രീയ പാർട്ടികൾ രാജ്യത്ത് അനാവശ്യമാണെന്നും കേരളത്തിൽ ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അക്രമോത്സുക പശ്ചാത്തലത്തിൽ പാർട്ടിക്ക് വളരാനാവില്ല. ആ ധാരണ ഉണ്ട്.അക്രമ സംഭവങ്ങളിൽ എസ്ഡിപിഐക്കാർ പെട്ടാൽ നിയമ സഹായം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പാർട്ടിയെ ഉൾക്കൊള്ളാനുള്ള പക്വത സിപിഎമ്മിനില്ലെന്നും എസ്ഡിപിഐ ഒരു മൂവ്‌മെന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ പോലീസിനെ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും ആർഎസ്എസിന്റെ ആശയങ്ങളോട് എതിരാണെന്നും അദ്ദേഹം പറഞ്ഞു.കൊലപാതകങ്ങൾ എല്ലാം തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments