ശ്രീനിവാസ് വധം; പ്രതികളുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത്; കൊലയാളികൾക്ക് ആയുധം എത്തിച്ചത് ഓട്ടോയിൽ ; തെളിവെടുപ്പ് ആരംഭിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിവാസ് വധം; പ്രതികളുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത്; കൊലയാളികൾക്ക് ആയുധം എത്തിച്ചത് ഓട്ടോയിൽ ; തെളിവെടുപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 11:04 am IST
FacebookTwitterWhatsAppTelegram

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട്  ഭീകരരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുക്കുന്നത്. കൃത്യ നിർവ്വഹണത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്താനാണ് ശ്രമം.

ശംഖുവാരത്തോട് മസ്ജിദിലും പരിസരങ്ങളിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ അബ്ദുറഹ്മാന്റെ മൊബൈൽ ഫോൺ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളായ ബിലാലും, റിയാസുദ്ദീനുമായി പോലീസ് എത്തിയത്. ഇതിന് ശേഷം ഇരുവരെയും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുക്കും. സംഭവ ശേഷം പ്രതികളുടെ ഫോണുകൾ വീടുകളിൽ എത്തിച്ചതും, വാഹനങ്ങൾ ഒളിപ്പിച്ചതും ഇരുവരും ചേർന്നാണ്.

കൊലയാളി സംഘത്തിന് ആയുധം എത്തിച്ചത് ഓട്ടോയിലാണെന്നാണ് ഇന്നലെ അറസ്റ്റിലായ നാല് പേരുടെയും മൊഴി. ഈ ഓട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഒന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കുകളിലുമായിട്ടാണ് കൊലയാളി സംഘം എത്തിയത്. ഇതിൽ ഒരു വാഹനം തമിഴ്‌നാട് രജിസ്‌ട്രേഷനിൽ ഉള്ളതാണെന്നും പോലീസ് കണ്ടെത്തി.

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ ആറ് പേരാണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ നാല് പേർക്ക് പുറമേ ഇന്ന് രാവിലെ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവരാണ്. കൃത്യം നടത്തിയ ആറ് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിന്റെ സമയത്ത് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് ഒത്തുകൂടിയ കൊലയാളി സംഘത്തിന് ഒപ്പം കസ്റ്റഡിയിൽ ആയവരും ഉണ്ടായിരുന്നു. ഇവരിൽ നാല് പേർ ആദ്യം ശ്രീനിവാസിന്റെ കടയുടെ പരിസരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം പ്രതികളെ വിവരം അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതും ഇവരാണ്.

Tags: popularfrontsrinivas murder
ShareTweetSendShare

More News from this section

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഇസ്ലാമിക് ഫ്രണ്ട്‌ലി ജിം; വർഗീയ ധ്രുവീകരണത്തിനും പൊതുസമാധാന തകർച്ചയ്‌ക്കും കാരണമാകും; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് ബിജെപി പരാതി നൽകി

നിലവിളക്ക് കൊളുത്തൽ അമുസ്ലീങ്ങളുടെ ആചാരം; ഇതരമതക്കാരുടെ ചടങ്ങുകൾ വർജ്ജിക്കണം; ഫാത്തിമ തഹ്‌ലിയക്കെതിരെ സമസ്ത

കനത്തു പെയ്ത് കാലവര്‍ഷം; നാളെ 5 ജില്ലകളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത; റെഡ് അലര്‍ട്ട്, രണ്ട് നദികളില്‍ കേന്ദ്ര ജല കമ്മിഷന്റെ പ്രളയ മുന്നറിയിപ്പ്

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

Latest News

ലോക പരിസ്ഥിതി ദിനം: ഡല്‍ഹിയില്‍ 18 ‘നമോ ഓക്‌സിജന്‍ പാര്‍ക്കുകള്‍’ ഉദ്ഘാടനം ചെയ്തു; ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയിന് തുടക്കം

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies