ശ്രീനിവാസ് വധം; പ്രതികളുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത്; കൊലയാളികൾക്ക് ആയുധം എത്തിച്ചത് ഓട്ടോയിൽ ; തെളിവെടുപ്പ് ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശ്രീനിവാസ് വധം; പ്രതികളുടെ മൊബൈൽ ഫോൺ ഉപേക്ഷിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത്; കൊലയാളികൾക്ക് ആയുധം എത്തിച്ചത് ഓട്ടോയിൽ ; തെളിവെടുപ്പ് ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 11:04 am IST
FacebookTwitterWhatsAppTelegram

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട്  ഭീകരരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുക്കുന്നത്. കൃത്യ നിർവ്വഹണത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച വാഹനങ്ങളും മൊബൈൽ ഫോണുകളും കണ്ടെത്താനാണ് ശ്രമം.

ശംഖുവാരത്തോട് മസ്ജിദിലും പരിസരങ്ങളിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്. ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഘത്തിലെ അബ്ദുറഹ്മാന്റെ മൊബൈൽ ഫോൺ മസ്ജിദ് പരിസരത്ത് ഉപേക്ഷിച്ചെന്നാണ് ഇവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന പ്രതികളായ ബിലാലും, റിയാസുദ്ദീനുമായി പോലീസ് എത്തിയത്. ഇതിന് ശേഷം ഇരുവരെയും മറ്റിടങ്ങളിലും എത്തിച്ച് തെളിവെടുക്കും. സംഭവ ശേഷം പ്രതികളുടെ ഫോണുകൾ വീടുകളിൽ എത്തിച്ചതും, വാഹനങ്ങൾ ഒളിപ്പിച്ചതും ഇരുവരും ചേർന്നാണ്.

കൊലയാളി സംഘത്തിന് ആയുധം എത്തിച്ചത് ഓട്ടോയിലാണെന്നാണ് ഇന്നലെ അറസ്റ്റിലായ നാല് പേരുടെയും മൊഴി. ഈ ഓട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലയാളി സംഘം സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഒന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സ്കൂട്ടറിലും രണ്ട് ബൈക്കുകളിലുമായിട്ടാണ് കൊലയാളി സംഘം എത്തിയത്. ഇതിൽ ഒരു വാഹനം തമിഴ്‌നാട് രജിസ്‌ട്രേഷനിൽ ഉള്ളതാണെന്നും പോലീസ് കണ്ടെത്തി.

ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇതുവരെ ആറ് പേരാണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ നാല് പേർക്ക് പുറമേ ഇന്ന് രാവിലെ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവരാണ്. കൃത്യം നടത്തിയ ആറ് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.

പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ പോസ്റ്റ് മോർട്ടത്തിന്റെ സമയത്ത് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് ഒത്തുകൂടിയ കൊലയാളി സംഘത്തിന് ഒപ്പം കസ്റ്റഡിയിൽ ആയവരും ഉണ്ടായിരുന്നു. ഇവരിൽ നാല് പേർ ആദ്യം ശ്രീനിവാസിന്റെ കടയുടെ പരിസരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിന് ശേഷം പ്രതികളെ വിവരം അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവർക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കിയതും ഇവരാണ്.

Tags: popularfrontsrinivas murder
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies