ഗാന്ധിനഗര്‍ : താനും ശ്രീരാമ ഭക്തനാണെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റും പട്ടേല്‍ വിഭാഗം നേതാവുമായ ഹാര്‍ദിക് പട്ടേല്‍ . തങ്ങൾ രാമന്റെ വിശ്വാസികളാണെന്നും ബിജെപി ശക്തരായ ശത്രുവാണെന്നും അവരെ വിലകുറച്ച് കാണാനാകില്ലെന്നും ഹാർദിക് പട്ടേൽ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഹാർദിക് പട്ടേലിന്റെ പ്രതികരണം.
ബിജെപി നേതൃത്വത്തിലെ തീരുമാനമെടുക്കാനുള്ള കഴിവിനെ അഭിനന്ദിച്ച ഹാർദിക് നമ്മുടെ ഭാവി കൂടി കാണണമെന്നും പറഞ്ഞു.ശത്രുക്കളെ പുകഴ്‌ത്തിയില്ലെങ്കിൽ രാഷ്‌ട്രീയം പ്രവർത്തിക്കില്ല, ശത്രുക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കണം. കോൺഗ്രസിനോട് എനിക്ക് നീരസം ഇല്ല. പാർട്ടി ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റണം . അതുകൊണ്ട് ഒരു കാര്യം വരുമ്പോൾ തുറന്നു പറയണം. സംസ്ഥാന നേതൃത്വം പറയുന്നത് കേൾക്കാത്തതിനെ തുടർന്ന് ഹൈക്കമാൻഡിന് മുന്നിൽ നിലപാട് അറിയിക്കാൻ തീരുമാനിച്ചു. ഗുജറാത്തിലെ ജനങ്ങൾ ഞങ്ങളുമായി ബന്ധപ്പെടണം, അത് സംഭവിക്കുന്നില്ല. ഇത് നമ്മുടെ തെറ്റാണ്.ഹൈക്കമാൻഡ് എന്നെ യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്ക് അയച്ചു, അവിടെ തിരഞ്ഞെടുപ്പിൽ ഞാൻ പ്രവർത്തിച്ചു. കെ.സി.വേണുഗോപാലിന്റെ മുന്നിലാണ് ഞാൻ എന്റെ അഭിപ്രായം വെച്ചത്.
ഗുജറാത്തി പത്രത്തിനു നൽകിയ അഭിമുഖത്തിൽ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കളെ ഹാര്‍ദിക്ക് പ്രശംസിച്ചു. . അതോടൊപ്പം രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെയും ഹാര്‍ദിക് പിന്തുണച്ചു. മാത്രമല്ല കോൺഗ്രസ് നേതാക്കളെയും ഹാർദിക് വിമർശിച്ചു. സംസ്ഥാനത്ത് ഏതെങ്കിലും യുവാക്കൾ മുന്നോട്ട് നയിക്കാൻ വന്നാൽ മറ്റ് മുതിർന്ന നേതാക്കൾ അവരെ വെട്ടിലാക്കാൻ തുടങ്ങും. 3 വർഷമായി ഞാൻ എല്ലാം സഹിക്കുന്നു. ഞാൻ ഒന്നും പറഞ്ഞില്ല. ഇനി തിരഞ്ഞെടുപ്പിന് 6 മാസമാണ് ബാക്കിയുള്ളത്. അതുകൊണ്ട് എന്തെങ്കിലും തീരുമാനം എടുക്കണം.- ഹാർദിക് കൂട്ടിച്ചേർത്തു.
Comments