വയനാട് : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ മതിയായ ഫാർമസിസ്റ്റുകൾ ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. ദിനം പ്രതി നൂറു കണക്കിന് രോഗികളെത്തുന്ന ആശുപത്രിയിലെ മൂന്ന് കൗണ്ടറുകളിൽ രണ്ടെണ്ണം മാത്രമാണ് കാര്യക്ഷമമായി പ്രവർത്തിക്കുന്നത്. ഫാർമസിസ്റ്റുകളെ ഉടൻ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കമുള്ള രോഗികളാണ് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ദിനം പ്രതി എത്തുന്നത്. ഡോക്ടറേ കാണുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് ഇവിടെ മരുന്ന് ലഭിക്കാനെന്ന് രോഗികൾ പറയുന്നു.മൂന്ന് കൗണ്ടറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. കൊറോണ സമയത്ത് താൽക്കാലികമായി നിയമിച്ചവരെ പിരിച്ചു വിട്ടതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.മരുന്നുകൾക്കായി വളരെ നേരം കാത്തു നിൽക്കേണ്ട അവസ്ഥയിലാണ് രോഗികൾ
വനവാസി വിഭാഗങ്ങളടക്കം ആശ്രയിക്കുന്നത് കൽപ്പ ജനറൽ ആശുപത്രിയെയാണ്.
കല്പറ്റ നഗരസഭ,കോട്ടത്തറ-വെണ്ണിയോട്-മുട്ടിൽ പഞ്ചായത്തുകളിലെ
ജനങ്ങളും ചികിത്സയ്‌ക്കായി ആദ്യമെത്തുന്നത്. ഇവിടെയാണ് മതിയായ ഫാർമസിസ്റ്റുകളെ നിയമിച്ചു എത്രയും പെട്ടെന്ന് പ്രതിസന്ധി മറികടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments