ന്യൂഡൽഹി: നിലം വൃത്തിയാക്കുന്നത് മുതൽ ഛർദ്ദി തുടയ്‌ക്കുന്നത് ഉൾപ്പെടെ തന്റെ കരിയറിൽ ഉണ്ടായ ആദ്യ നാളുകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി രവീണ ഠണ്ടൻ. ബോളിവുഡിലെ താരറാണിയായി രവീണ ഠണ്ടന്റെ മുകളിലേക്കുള്ള യാത്ര പരവതാനി വിരിച്ചായിരുന്നില്ല മറിച്ച് കടുത്ത ജീവിതാനുഭവങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു.
തന്റെ കരിയറിന്റെ തുടക്കത്തിൽ, രവീണ ഒരു പരസ്യ ചിത്ര നിർമ്മാതാവായ പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ ഇന്റേൺ ചെയ്തിരുന്നു. അവിടെ നിന്നു മോഡലിംഗിലേക്ക് ചുവടുവെക്കുന്നതിന് മുമ്പ് മോശം ജോലികൾ ചെയ്തു. സ്റ്റുഡിയോയിലെ നിലംതുടയ്‌ക്കുകയും തറയിൽ നിന്ന് ഛർദ്ദി കോരി വൃത്തിയാക്കിയതായും അവൾ വെളിപ്പെടുത്തി
1991-ൽ പത്തർ കെ ഫൂലിലൂടെ അരങ്ങേറ്റം കുറിച്ച പ്രശസ്ത നടി രവീണ ഠണ്ടൻ, താൻ എങ്ങനെയാണ് സിനിമാ മേഖലയിൽ കരിയർ ആരംഭിച്ചതെന്നും ഹിന്ദി സിനിമയിലെ പ്രശസ്ത അഭിനേതാക്കളിൽ ഒരാളായി മാറിയത് എങ്ങനെയെന്നും അടുത്തിടെ തുറന്നുപറഞ്ഞു. രവീണ ഒരിക്കലും ഒരു അഭിനേത്രിയായി സ്വയംകരുതുകയോ അങ്ങനെയാകണമെന്ന ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല.
നിലംവൃത്തിയാക്കുകയും സ്റ്റുഡിയോയിലെ ഛർദ്ദി തുടയ്‌ക്കുന്നത് കൂടാതെ സ്റ്റുഡിയോ ഉടമ പ്രഹ്ലാദ് കക്കറിനെ സഹായിക്കുകയും ചെയ്തു. ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് അതുണ്ടായത്.
സ്‌ക്രീനിന്റെ പിറകിൽ നിന്ന് മുന്നിലെക്ക് വരണം അതാണ് നിന്നിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറയുമായിരുന്നു. എന്നാൽ ഞാൻ ഒരു നടിയാവുമെന്ന് ചിന്തിച്ച് വളർന്നിട്ടുമില്ലെന്നും അവർ പറഞ്ഞു.
പ്രഹ്ലാദ് കക്കറിന്റെ സ്റ്റുഡിയോയിൽ മോഡലുകൾ ചിത്രീകരണത്തിന് ഹാജരാകാതിരുന്നാൽ, പകരം മോഡലാകാൻ അദ്ദേഹം തന്നോട് ആവശ്യപ്പെടുമായിരുന്നു. തുടക്കത്തിൽ, ഇത് സൗജന്യമായി ചെയ്തു, പിന്നീട് അതിൽ നിന്ന് പണം സമ്പാദിക്കാൻ തുടങ്ങി. പിന്നീട് സിനിമയിൽ നിന്നും ഓഫറുകൾ വരാൻ തുടങ്ങി,
യാഷ് നായകനായി അഭിനയിച്ച പാൻ-ഇന്ത്യ ചിത്രമായ ‘കെജിഎഫ്: ചാപ്റ്റർ 2’ലാണ് രവീണ അവസാനമായി അഭിനയിച്ചത്. വരാനിരിക്കുന്ന ചിത്രമായ ‘ഗുഡ്ചാടി’യിലും അവർ സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കുന്നുണ്ട്.
Comments