അഹമ്മദാബാദ് : ഭർതൃപീഡനം സഹിക്കാനാവാതെ സബർമതി നദിയിൽ ചാടി ആത്മഹത്യ ചെയ്ത അഹമ്മദാബാദ് സ്വദേശിനി ആയിഷ ആരിഫ് ഖാന് നീതി ലഭിച്ചു. കേസിൽ ഭർത്താവ് ആരിഫ് ഖാന് പത്ത് വർഷത്തെ കഠിന തടവാണ് അഹമ്മദാബാദ് കോടതി വിധിച്ചത്. ഗാർഹിക പീഡനം എന്ന സാമൂഹിക തിന്മ തടയുമെന്നും പ്രതിയെ വെറുതെ വിടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഭർതൃപീഡനത്തിൽ മനംനൊന്ത് നിറപുഞ്ചിരിയോടെ വീഡിയോ എടുത്ത് അത് ഭർത്താവിന് അയച്ച് കൊടുത്ത ശേഷമാണ് ആയിഷ ആത്മഹത്യ ചെയ്തത്. ഇത് പ്രചരിച്ചതോടെ ഭർത്താവിന് കടുത്ത ശിക്ഷ നൽകണമെന്ന് പൊതുസമൂഹത്തിൽ നിന്ന് ആവശ്യവും ഉയർന്നു. ഈ വീഡിയോ തെളിവായി കണക്കാക്കിയാണ് കോടതി വിധി. ഇത്തരം തിന്മകളെ വെച്ചുപൊറുപ്പിക്കില്ലെന്നും കോടതി താക്കീത് നൽകി.
മരിക്കുന്നതിന് മുമ്പ് വീഡിയോ പകർത്തി ഭർത്താവിന് അയച്ചുകൊടുത്തെങ്കിലും ആയിഷയെ പിന്തിരിപ്പിക്കുന്നതിനു പകരം എന്താണെന്ന് വച്ചാൽ ചെയ്യാനാണ് ആരിഫ് പറഞ്ഞത്. ഇതോടെ സബർമതി നദിയിലേക്ക് ചാടുകയായിരുന്നു അവർ. 2018 ലാണ് ആയിഷ ആരിഫ് ഖാനെ വിവാഹം ചെയ്തത് . എന്നാൽ കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ആരിഫും കുടുംബാംഗങ്ങളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ ആയിഷയെ പീഡിപ്പിക്കാൻ ആരംഭിച്ചു.
23 year old Ayesha releases this Video before Jumping in the #SabarmatiRiver #Ahmedabad! Just listen to this poignant misery of ill treatment at the hands of the In-Laws and a Ruthless Husband! Are We even Humans? When millions of Women are treated in such Tragic Fashion! pic.twitter.com/sPQf9za7Pp
— zafar sareshwala (@zafarsareshwala) February 28, 2021
തിരിക സ്വന്തം വീട്ടിലെത്തിയെങ്കിലും പ്രശ്നങ്ങൾ ഒത്തു തീർപ്പിലാക്കി ആയിഷയെ ഭർതൃവീട്ടിലേക്ക് അയച്ചു. 1.5 ലക്ഷം രൂപ അയിഷയുടെ പിതാവ് ആരിഫിന് നൽകുകയും ചെയ്തു. എന്നിട്ടും ആരിഫ് ആയിഷയെ പീഡിപ്പിക്കുന്നുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇയാൾക്ക് വേറെ കാമുകിയുണ്ടെന്നും അവരെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ആയിഷയെ ഒഴിവാക്കിയത് എന്നുമുളള വിവരങ്ങളും ലഭിച്ചിരുന്നു.
Comments