കൊച്ചി: ലോകത്തിലെ ഏത് പ്രതിരോധ വിഭാഗത്തിനും ആവശ്യമായ വിമാന വാഹിനികൾ ക്കായി കൊച്ചി കപ്പൽ നിർമ്മാണ ശാല പ്രവർത്തന സജ്ജമെന്ന് അധികൃതർ. പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ഡ്രൈ ഡോക് 70,000 ടൺ ഭാരമുള്ള വിമാന വാഹിനി കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ളതാണെന്നും കൊച്ചി ഷിപ്പ്യാർഡ് സാങ്കേതിക വിഭാഗം മേധാവി ബിജോയ് ഭാസ്‌ക്കർ പറഞ്ഞു.
നിലവിൽ നിർമ്മിച്ച ഐഎൻഎസ് വിക്രാന്തിന് 37,500 ടണ്ണമായിരുന്നു ഭാരം. ഇതിന്റെ ഇരട്ടിയോളം വരുന്ന വിമാന വാഹിനികൾ നിർമ്മിക്കാൻ തക്ക ശേഷിയും സാങ്കേതിക മികവും നാം അർജ്ജിച്ചെന്നും ബിയോജ് പറയുന്നു. പുതിയ ഡ്രൈ ഡോക്കിൽ ജാക് അപ് റിഗ്ഗുകളും എൽഎൻജി കാരിയറുകളും നിർമ്മിക്കാനാകും. 2023ൽ ഡ്രൈ ഡോക് പൂർണ്ണമായും പ്രവർത്തന സജ്ജമാകും.
വിവിധ പദ്ധതികൾ സമയബദ്ധിതമായി പൂർത്തീകരിക്കുന്നതിൽ കൊച്ചി കപ്പൽ നിർമ്മാണ ശാല ആഗോള നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്.കൊച്ചി മെട്രോയ്‌ക്കായി 4 ബോട്ടുകൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും 2 മാസത്തിനകം അവ കൈമാറുമെന്നും കൊച്ചി കപ്പൽശാല അറിയിച്ചു.
നിലവിൽ വിവിധ മേഖലകളിൽ നിന്നുള്ള 60 ജലയാനങ്ങളുടെ നിർമ്മാണം പലഘട്ട ങ്ങളിലായി നടക്കുകയാണ്. സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന കൊച്ചി കപ്പൽശാല 47 കപ്പലുകൾ ഇതുവരെ വിദേശ രാജ്യങ്ങൾക്കായി നിർമ്മിച്ചു നൽകിയതായി കപ്പൽ ശാല അറിയിച്ചു.
Comments