കറാച്ചി സർവകലാശാലയിലുണ്ടായ ചാവേർ ബോംബാക്രമണത്തെ തുടർന്ന് നിരവധി ചൈനീസ് പൗരന്മാർ പാകിസ്താൻ വിട്ടു. ഏപ്രിൽ 26ന് കറാച്ചി സർവകലാശാലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ബോംബാക്രമണത്തിൽ മൂന്ന് ചൈനീസ് പൗരന്മാരും ഒരു പാകിസ്താൻ പൗരനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനെതുടർന്ന് കറാച്ചിയിൽ നിന്ന് ധാരാളം ചൈനീസ് പൗരന്മാർ പാകിസ്താൻ വിട്ടു. കറാച്ചി വിമാനത്താവളത്തിൽ നിന്ന് പിപിഇ കിറ്റുകൾ ധരിച്ച് നിരവധി ചൈനക്കാർ പോകുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വെളിപ്പെടുത്തുന്നു.
As soon as US sponsored imported regime came into power followed by a blast on Chinese. News are over 2000 chinese are leaving Pakistan.
It seems our enemies are succeeding in their mission.#MarchAgainstImportedGovt pic.twitter.com/dVGQ4XU9VK
— Asad Malik (@AsadtoAsad) April 29, 2022
ട്വിറ്ററിൽ അസദ് മാലിക് എന്ന പാകിസ്താൻ സ്വദേശി വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചു. ‘അമേരിക്കൻ സ്പോൺസേർഡ് ഇറക്കുമതി ചെയ്ത ഭരണകൂടം അധികാരത്തിൽ വന്നയുടൻ ചൈനയ്‌ക്കെതിരെ സ്ഫോടനം. 2000 ചൈനക്കാർ പാകിസ്ഥാൻ വിടുന്നു. നമ്മുടെ ശത്രുക്കൾ അവരുടെ ദൗത്യത്തിൽ വിജയിക്കുന്നതായി തോന്നുന്നു, അദ്ദേഹം കുറിച്ചു.
മറ്റൊരു പാകിസ്താനിയായ സയ്യിദ് ഷയാൻ ട്വീറ്റ് ചെയ്തു, ‘ചൈനക്കാർക്ക് നേരെയുള്ള ആക്രമണം, ഇപ്പോൾ അവർ പാകിസ്താൻ വിട്ട് പോകുകയും സിപിഇസി പദ്ധതിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയും ചെയ്തു.’ വൺ ബെൽറ്റ് വൺ റോഡ് പദ്ധതിയുടെ ഭാഗമായി, ഒരു വലിയ സംഘം ചൈനീസ് എഞ്ചിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും പാകിസ്താനിലെ സിന്ധ്, ബലൂചിസ്ഥാൻ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. പല ചൈനീസ് പ്രൊഫസർമാരും വിവിധ സർവ്വകലാശാലകളിലും ഇൻസ്റ്റിറ്റ്യൂട്ടുകളിലും പാകിസ്താൻ വിദ്യാർത്ഥികളെ മന്ദാരിൻ ഭാഷയിൽ പഠിപ്പിക്കുന്നുണ്ട്. ബലൂച്, സിന്ധി രാഷ്‌ട്രീയ ഗ്രൂപ്പുകൾ ഇതിൽ പ്രകോപിതരാണ്. അവർ തങ്ങളുടെ പ്രദേശത്ത് ചൈനയുടെ ഇടപെടൽ അനുകൂലിക്കുന്നില്ല എന്നതാണ് കാരണം.
KARACHI AIRPORT TODAY. AROUND 2000 CHINESE LEAVE BACK DUE TO THE THREATS. VERY TRAGIC INDEED AS PROJECTS WOULD CLOSE.#MarchAgainstImportedGovt #امپورٹڈ_حکومت_نامنظور pic.twitter.com/2kpdH1QRI4
— Saleem Khan (@saleembct) April 29, 2022
കറാച്ചി സർവകലാശാലയിൽ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. രണ്ട് വർഷം മുമ്പ് ബലൂച് ലിബറേഷൻ ആർമിയിൽ (ബിഎൽഎ) ചേർന്ന ശാരി ബലോച്ച് ആണ് ചാവേർ ആയി പൊട്ടിത്തെറിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മരിച്ചവരിൽ മൂന്ന് പേർ, കോൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഹുവാങ് ഗ്യൂപ്പിംഗ്, ഡിംഗ് മുപെംഗ്, ചെൻ സാ എന്നീ ചൈനീസ് പൗരന്മാരാണ്. കൊല്ലപ്പെട്ട മറ്റൊരു വ്യക്തി പാകിസ്താൻകാരനായ ഡ്രൈവർ ഖാലിദാണ്.
ചാവേർ ആക്രമണത്തിൽ വിശദീകരണം നൽകണമെന്ന് ചൈന പാകിസ്‌തോനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചാവേർ സ്ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബീജിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഏപ്രിൽ 27 ലെ എഡിറ്റോറിയലിൽ ഇങ്ങനെ എഴുതി ‘കുറ്റവാളികൾ ആരായാലും അവർ ആരെയാണ് ലക്ഷ്യമിടുന്നത്, അവർ കഠിനമായി ശിക്ഷിക്കപ്പെടണം. പാകിസ്താൻ സമഗ്രവും വിശദവുമായ അന്വേഷണം നടത്തി ചൈനയോട് വിശദീകരിക്കണം.
Comments