സേവന നികുതി (ജിഎസ്ടി) പ്രകാരമുള്ള പ്രതിമാസ കളക്ഷൻ 2022 ഏപ്രിലിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആദ്യമായാണ് ജിഎസ്ടി കളക്ഷൻ 1.5 ലക്ഷം കോടി കവിയുന്നത്. തുടർച്ചയായി പത്താം മാസമാണ് ഒരു ലക്ഷം കോടി രൂപയും കവിയുന്നത്.
ഏപ്രിലിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1,67,540 കോടി രൂപയാണ്, അതിൽ CGST 33,159 കോടി രൂപ, SGST 41,793 കോടി രൂപ, IGST 81,939 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ശേഖരിച്ച 36,705 കോടി രൂപ ഉൾപ്പെടെ), 10,649 കോടി (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 857 കോടി രൂപ ഉൾപ്പെടെ). മാർച്ചിൽ 1.42 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
ജിഎസ്ടി ശേഖരം തുടർച്ചയായി മാസംതോറും കുതിച്ചുയരുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മാർച്ചിലെ കളക്ഷനേക്കാൾ 25,000 കോടി രൂപ കൂടുതലാണ് ഏപ്രിലിലെ ജിഎസ്ടി. ഏപ്രിലിൽ ജിഎസ്ടി കളക്ഷൻ എക്കാലത്തെയും ഉയർന്ന 1.45-1.50 ലക്ഷം കോടി രൂപയിലെത്താൻ സാധ്യതയുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാൽ കണക്ക് കൂട്ടിയതിലും കൂടുതൽ വരുമാനമാണ് ലഭിച്ചത്.
2022 സാമ്പത്തികവർഷത്തിൽ ആകെ GST കളക്ഷൻ 14.83 ലക്ഷം കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11.37 ലക്ഷം കോടിയിൽ നിന്ന് 30 ശതമാനം വർധിച്ചു.
വെട്ടിപ്പ് വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക വീണ്ടെടുപ്പും വിപരീത ഡ്യൂട്ടി ഘടനകൾ ശരിയാക്കാൻ ജിഎസ്ടി കൗൺസിൽ സ്വീകരിച്ച വിവിധ നിരക്ക് യുക്തിസഹമാക്കൽ നടപടികളും ജിഎസ്ടി കളക്ഷനിലെ വർദ്ധനവിന് കാരണമായി ധനമന്ത്രാലയം പറഞ്ഞു.
ജിഎസ്ടി ശേഖരണം ഉയർന്ന നിലയിലായിരിക്കെ, നികുതി നിരക്കുകൾ യുക്തിസഹമാക്കുന്നതിനുള്ള ആലോചനകളും നടക്കുന്നതായി റിപ്പോർട്ടുണ്ട്. നിരക്കുകളെ കുറിച്ച് ആലോചിക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രൂപീകരിച്ച മന്ത്രിമാരുടെ സംഘം ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ഏപ്രിൽ 25ന് ധനമന്ത്രാലയം അറിയിച്ചു.
Comments