ന്യൂഡൽഹി : ഏകീകൃത സിവിൽ കോഡ് ഇന്ത്യയിൽ ആവശ്യമില്ലെന്ന് ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി . ഔറംഗബാദ് എംപിയും എഐഎംഐഎം മഹാരാഷ്ട്ര പ്രസിഡന്റുമായ ഇംതിയാസ് ജലീൽ, എഐഎംഐഎം മഹാരാഷ്ട്ര വർക്കിംഗ് പ്രസിഡന്റ് ഡോ. ഗഫാർ ക്വാദ്രി എന്നിവർക്കൊപ്പം ഓറംഗബാദിലെത്തിയതാണ് ഒവൈസി .
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ തീരുമാനിക്കുന്നല്ലോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ‘ “ഇത് ഈ രാജ്യത്ത് ആവശ്യമില്ല. രാജ്യത്ത് യുസിസി ആവശ്യമില്ലെന്ന് ഇന്ത്യൻ ലോ കമ്മീഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്,‘ എന്ന് ഒവൈസി പറഞ്ഞത് .
‘ 30 വയസ്സിനുള്ളിൽ ദമ്പതികൾക്ക് ആൺകുഞ്ഞുണ്ടായില്ലെങ്കിൽ ഹിന്ദു പുരുഷന്മാർക്ക് രണ്ടാം വിവാഹത്തിന് അവകാശമുണ്ട്. ഗോവയിൽ സിവിൽ കോഡ് വന്നാൽ എന്തായിരിക്കും സ്ഥിതി ? അതിന് കഴിയുമോ , അതേക്കുറിച്ച് ബിജെപി എന്താണ് പറയുന്നത് ? അവർക്ക് അവിടെ ഒരു ഗവൺമെന്റ് ഉണ്ടല്ലോ ‘ ബിജെപി ഭരിക്കുന്ന ഗോവയെ പരാമർശിച്ച് ഹൈദരാബാദ് എംപിയായ ഒവൈസി പറഞ്ഞു.
എന്തുകൊണ്ടാണ് മുസ്ലീങ്ങൾക്കും സിഖുകാർക്കും ക്രിസ്ത്യാനികൾക്കും ഹിന്ദു അവിഭക്ത കുടുംബ നികുതി ഇളവ് നൽകാത്തതെന്നും ഒവൈസി ചോദിച്ചു.മദ്യനിരോധനത്തെക്കുറിച്ചും ഭരണഘടന പറയുന്നുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇതേക്കുറിച്ച് പറയുന്നില്ല. ഏക സിവില്‍കോഡ് നിയമം തടയേണ്ടത് അത്യാവശ്യമാണെന്നും ഒവൈസി പറഞ്ഞു
Comments